x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോതമംഗലത്ത് ചരിത്ര ഭൂരിപക്ഷം, വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു; സന്തോഷം പങ്കുവച്ച് ഷിബു തെക്കുംപുറം


Published: May 4, 2026 11:12 AM IST | Updated: May 4, 2026 11:12 AM IST

കൊച്ചി: കോതമംഗലത്ത് ലഭിക്കുന്ന വിജയം ഐക്യ ജനാധിപത്യ മുന്നണിക്കും കോതമംഗലത്തെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം. 3701 വോട്ടുകള്‍ക്കാണ് ഷിബു തെക്കുംപുറം ലീഡ് ചെയ്യുന്നത്.

ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയ വലിയ പ്രവര്‍ത്തനങ്ങള്‍, എല്ലാ കാര്യങ്ങളിലും ഇടപെട്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞ വലിയ നേട്ടമാണ് തെരഞ്ഞെടുപ്പിലെ ഫലം. ഈ വിജയം ഐക്യ ജനാധിപത്യ മുന്നണിക്കും കോതമംഗലത്തെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. ചരിത്ര ഭൂരിപക്ഷം കോതമംഗലത്തു നിന്നും കിട്ടും. യുഡിഎഫിന്റെ വലിയൊരു മുന്നേറ്റമാണ് കേരളത്തില്‍ ഉടനീളം കാണാന്‍ കഴിയുന്നത്.

100 സീറ്റുകള്‍ക്ക് മുന്നില്‍ യുഡിഎഫ് മുന്നിലെത്തും. ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചാണ് ഓരോ പഞ്ചായത്തും എണ്ണുമ്പോള്‍ ലീഡ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഐക്യജനാധിപത്യ മുന്നണി കോതമംഗലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഉജ്ജ്വല വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നത് എന്ന് ഷിബു തെക്കുംപുറം മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, ഷിബുവിന്റെ അതേ പേരില്‍ രണ്ടു വിതമ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ അദ്ദേഹം ലീഡ് ഉയര്‍ത്തുകയായിരുന്നു. ആന്‍റണി ജോണ്‍ ആണ് കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അജി നാരായണ്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

Tags : assembly election result shibu thekkumpuram udf kothamangalam

Recent News

Corehub Up