x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുറ്റോടു ചുറ്റും പാമ്പ്


Published: April 26, 2026 01:59 AM IST | Updated: April 26, 2026 01:59 AM IST

സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ഇന്നലെ പാന്പു കടിയേറ്റു. കനത്തു ചൂടുകാരണമാണ് പാന്പുകൾ കൂടുതലായി ജനവാസമേഖലയിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്.

◄കായംകുളം►

വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റു. കായംകുളം എരിവ കിഴക്ക് തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്‍റെ മകൾ അനാമിക(15)യ്ക്കാണ് അണലിയുടെ കടിയേറ്റത്. കഴിഞ്ഞദിവസം രാത്രി 7.30 നാണ് സംഭവം. മുറ്റത്ത് കാലു കഴുകിയിട്ട് വീടിന്‍റെ വാതിലിലേക്ക് നടക്കുമ്പോഴാണ് കടിയേറ്റത്. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

◄കോഴിക്കോട്►

ഉള്ള്യേരിയിൽ യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടിൽ സുധീഷി (42)നെയാണ് വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിച്ചത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് പാമ്പ് കടിയേറ്റത്.

◄താമരശേരി►

 താമരശേരിയില്‍ യുവതിക്കു പാമ്പുകടിയേറ്റു. ചെമ്പ്ര പുലിയാറക്കുന്ന് ശില്‍പ (20) യ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചശേഷം കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിനുസമീപംവച്ചാണ് കടിയേറ്റത്. പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജിലേക്കു മാറ്റി.

◄ഒറ്റപ്പാലം►

പുല്ലുപിടിച്ചുകിടന്ന അങ്കണവാടിയുടെ മുൻവശം വൃത്തിയാക്കുന്നതിനിടെ അങ്കണവാടി വർക്കർക്കു പാന്പുകടിയേറ്റു. വെള്ളിനേഴി പഞ്ചായത്തിലെ കല്ലുംപുറം വാർഡിലെ അങ്കണവാടി വർക്കർ കളത്തിൽതൊടി വിശാല (57)ത്തിനാണ് ഇന്നലെ രാവിലെ പതിനൊന്നോടെ പാന്പുകടിയേറ്റത്. മുറ്റം വൃത്തിയാക്കുന്നതിനിടെ അങ്കണവാടിയിലെ ജോലിക്കായി മുൻവശത്തു സൂക്ഷിച്ച മണൽചാക്ക് മാറ്റുന്പോഴാണ് കൈവിരലിൽ പാന്പിന്‍റെ കടിയേറ്റത്. പൂഴിപ്പുളവൻ പാന്പാണ് കടിച്ചതെന്നും ഇതിനു വിഷമില്ലെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. പദ്മനാഭൻ പറഞ്ഞു.

◄പാലാ►

കടനാട്ടില്‍ രണ്ട് പേര്‍ക്ക് പാമ്പിന്‍റെ കടിയേറ്റു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും കാവുംകണ്ടം വാര്‍ഡു മെബറുമായ ജിജി തമ്പിക്കാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തു നിന്നും പാമ്പു കടിയേറ്റത്. ജിജി തമ്പി കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ച മുമ്പ് കടനാട് അംഗന്‍വാടിയിലെ ഹെല്‍പ്പര്‍ മോളി കല്ലറയ്ക്കലിന് വീടിനു സമീപത്തു നിന്നും പാമ്പുകടിയേറ്റിരുന്നു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ് മോളി.

വീട്ടമ്മ പാമ്പുകടിയേറ്റു മരിച്ചു

രാമങ്കരി: നെടുമുടി പഞ്ചായത്ത് വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്‍റെ ഭാര്യ ഇന്ദിര (65) പാമ്പിന്‍റെ കടിയേറ്റു മരിച്ചു. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെ വീടിന് പുറത്തേയ്ക്കിറങ്ങിയപ്പോഴാണ് പാന്പിന്‍റെ കടിയേറ്റത്.

വീട്ടിലെ വളർത്തുനായ് സന്ധ്യയായപ്പോൾ നിർത്താതെ കുരച്ചു ബഹളം വച്ചിരുന്നു. ഇത് എന്താണെന്ന് അന്വേഷിക്കുവാനായി പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ പാന്പിന്‍റെ കടിയേല്ക്കുകയായിരുന്നു. ഉടൻ വണ്ടാനം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാമ്പിൽനിന്നു രക്ഷപ്പെട്ട് പതിനൊന്നുകാരൻ

 നാദാപുരം: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിൽ സാധനങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞടുത്ത പാമ്പിന്‍റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ട് പതിനൊന്നുകാരന്‍. കുട്ടിക്കുനേരെ പാമ്പ് ആഞ്ഞു കൊത്തിയെങ്കിലും ധരിച്ച പാന്‍റ്സില്‍ തട്ടി കടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

കല്ലാച്ചി പൂലോറോത്ത് വീട്ടിലെ ഹാരിസിന്‍റെ മകൻ അബ്ദുൽ റാനിഷാണ് പാമ്പിന്‍റെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സ്വന്തം വീട്ടുമുറ്റത്താണു സംഭവം.
കുട്ടി അപകടത്തിൽനിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുടുംബമിപ്പോൾ.്‍

Tags : Snakes around Keralam

Recent News

Corehub Up