x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിൻ ടിക്കറ്റ് റിസർവേഷൻ സംവിധാനം ഇനിമുതൽ സൂപ്പർഫാസ്റ്റാകും

എസ്.ആർ. സുധീർ കുമാർ
Published: March 16, 2026 01:53 AM IST | Updated: March 16, 2026 01:53 AM IST

കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം വൻ നവീകരണത്തിലേക്ക്. പതിറ്റാണ്ടുകളായി യാത്രക്കാർ നേരിടുന്ന ബുക്കിംഗ് മന്ദതയ്ക്കും സാങ്കേതിക തടസങ്ങൾക്കും പരിഹാരമായി 1,000 കോടി രൂപ ചെലവിൽ അത്യാധുനിക പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) റെയിൽവേ സജ്ജമാക്കുന്നു.

നിലവിലെ 40 വർഷം പഴക്കമുള്ള സോഫ്റ്റ്‌വേറിനു പകരമായി അതിവേഗവും സുരക്ഷിതവുമായ പുതിയ സാങ്കേതികവിദ്യയാകും വരിക. ഇതോടെ നിലവിലുള്ള ബുക്കിംഗ് ശേഷിയുടെ അഞ്ചിരട്ടി കൈകാര്യം ചെയ്യാൻ റെയിൽവേയ്ക്ക് സാധിക്കും. നിലവിൽ മിനിറ്റിൽ 25,000 ടിക്കറ്റുകൾ മാത്രം ബുക്ക് ചെയ്യാൻ കഴിയുന്നിടത്ത്, പുതിയ സംവിധാനത്തിലൂടെ മിനിറ്റിൽ 1,25,000 ടിക്കറ്റുകൾ വരെ വേഗത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

സെന്‍റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (ക്രിസ്) ആണ് ഇതിന്‍റെ നിർവഹണ ഏജൻസി. ടിക്കറ്റ് ബുക്കിംഗിലെ തത്സമയ ഡൈനാമിക് ട്രാഫിക് മാനേജ്‌മെന്‍റ്, ബഹുഭാഷാ ഇന്‍റർഫേസ് എന്നിവയും ഇതിന്‍റെ പ്രത്യേകതയാണ്.
ടിക്കറ്റിംഗ് രംഗത്ത് വലിയ വെല്ലുവിളിയായിരുന്ന ഓട്ടോമേറ്റഡ് ബുക്കിംഗ് ആപ്പുകളെയും (ബോട്ടുകൾ) വ്യാജ ടിക്കറ്റ് ഏജന്‍റുമാരെയും തടയാൻ നവീകരണത്തിലൂടെ സാധിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന വേളയിൽ ബോട്ടുകൾ ഉപയോഗിച്ച് ടിക്കറ്റ് കൈക്കലാക്കുന്ന രീതി പുതിയ സുരക്ഷാ സംവിധാനങ്ങളിലൂടെ പൂർണമായും തടയപ്പെടും.

ആധാർ അധിഷ്ഠിത പ്രാമാണീകരണവും പുതിയ അതിവേഗ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജൂൺ അവസാനത്തോടെ പുതിയ സംവിധാനം പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് ഡിജിറ്റൽ നവീകരണത്തെ റെയിൽവേ കാണുന്നത്.

വേനലവധി തിരക്ക് ഒഴിവാക്കാൻ 1484 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

പരവൂർ: വേനൽക്കാല അവധിക്ക് വർധിച്ചുവരുന്ന യാത്രാ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ.രാജ്യത്തുടനീളം കേരളത്തിലേയ്ക്കടക്കം പ്രധാന റൂട്ടുകളിലായി 1,484 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

അവധിക്കാലത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നവർക്ക് നടപടി വലിയ സഹായമാകും. മധ്യ റെയിൽവേയുടെ നേതൃത്വത്തിലാണ് ഇത്രയും വലിയൊരു സർവീസ് ശൃംഖല ഒരുക്കിയിരിക്കുന്നത്. ഇതിൽ 749 ട്രെയിനുകൾ റിസർവ് ചെയ്തവയും 735 ട്രെയിനുകൾ റിസർവ് ചെയ്യാത്ത സർവീസുകളുമാണ്.

മുംബൈയിൽനിന്നും മഹാരാഷ്‌ട്രയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകൾക്ക് കൂടുതൽ മുൻഗണന നൽകും. നീണ്ട അവധിക്കാലത്ത് സാധാരണ സർവീസുകളിലെ തിരക്ക് കുറയ്ക്കാനും കാത്തിരിപ്പ് പട്ടിക (വെയിറ്റിംഗ് ലിസ്റ്റ്) നീളുന്നത് ഒഴിവാക്കാനും അധിക ട്രെയിനുകൾ സഹായിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Tags : Train ticket reservation system

Recent News

Corehub Up