അഡ്വ. കെ.എൻ.എ. ഖാദർ
140 വർഷം ചെറിയ കാലമല്ല. എത്രയോ തലമുറകളോടു സംവദിക്കാൻ അതിനു സാധിച്ചു. മാധ്യമങ്ങൾക്കുതന്നെ ദീപിക ഒരു വഴിവിളക്കായി നിലനിൽക്കുന്നു.
രാഷ്ട്രീയം, കല, സംസ്കാരം, മതം തുടങ്ങിയ മേഖലകളിലും മാത്രമല്ല ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ദീപികയുണ്ടായിരുന്നു. ആദ്യത്തെ വാർത്താമാധ്യമങ്ങളിൽ പ്രഥമ സ്ഥാനംതന്നെ ഈ പത്രത്തിനുണ്ട്.
മാധ്യമധർമം എന്നും ഉയർത്തിപ്പിടിക്കുന്നു. ജനാധിപത്യം, മാനവികത, സാഹോദര്യം തുടങ്ങിയ നന്മകളെ നഷ്ടമാകാതെ അതു കാത്തുസൂക്ഷിക്കുന്നു. നിലപാടുകൾ സുചിന്തിതമായി തീരുമാനിച്ചും സന്തുലിതത്വം കൈവിടാതെയും ന്യൂനപക്ഷങ്ങളോടും കർഷകരോടും അടിച്ചമർത്തപ്പെട്ടവരോടും പ്രത്യേക മമത ഈ പത്രം പ്രകടിപ്പിക്കുന്നു.
ഇക്കാരണങ്ങളാൽ ദീപികയെ ഞാൻ ഇഷ്ടപ്പെടുന്നു. ആയുരാരോഗ്യ സൗഭാഗ്യം നേരുന്നു. എന്നും നല്ലതു വരട്ടെ.
- അഡ്വ. കെ.എൻ.എ. ഖാദർ, (മുൻ എംഎൽഎ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം.)
Tags :