x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുദ്ധത്തിന്‍റെ കനൽവഴികൾ

ജറൂസലെമിൽനിന്ന് ഫാ. സെബാസ്റ്റ്യൻ കുന്നുംപുറത്ത്
Published: March 23, 2026 12:34 AM IST | Updated: March 23, 2026 12:34 AM IST

യുദ്ധം എന്നത് ഇന്നു വെറുമൊരു വിദൂരദൃശ്യമല്ല; അതൊരു അനുഭവമാണ്. ദൂരെയെവിടെയോ വെടിയൊച്ചകൾ മുഴങ്ങുമ്പോൾ അത് നമ്മുടെ നാട്ടിലെ നിശബ്‌ദമായ അടുക്കളകളെപ്പോലും അസ്വസ്ഥമാക്കുന്നുണ്ട്. മാർച്ചിലെ ഈ പുലരികളിൽ ലോകം ഒരു പുതിയ ചരിത്രസന്ധിയിലാണ്.

പശ്ചിമേഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും ആകാശങ്ങൾ ചുവക്കുമ്പോൾ, അതിന്‍റെ കനൽ വീഴുന്നത് ഓരോ സാധാരണക്കാരന്‍റെയും സ്വപ്നങ്ങളിലേക്കാണ്. ജറൂസലെമിലെ സൈറണുകൾക്കിടയിൽനിന്ന് ഈ ലേഖനം എഴുതുമ്പോൾ, ആയുധങ്ങളുടെ കണക്കുപുസ്തകങ്ങൾക്കപ്പുറം യുദ്ധം മനുഷ്യജീവിതത്തിൽ ഏൽപ്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെക്കുറിച്ചാണ് നമുക്ക് സംസാരിക്കാനുള്ളത്.

ഭൂപടങ്ങളിൽ വരച്ചുചേർത്ത അതിരുകൾക്കപ്പുറത്ത്, വിശപ്പിന്‍റെയും അതിജീവനത്തിന്‍റെയും പുതിയൊരു യുദ്ധമുഖം ഓരോ സാധാരണക്കാരന്‍റെയും വീട്ടുമുറ്റത്ത് തുറക്കപ്പെട്ടിരിക്കുന്നു. ലോകം ഇന്നു തീപിടിച്ച ഒരു ആഗോള ഭൂപടമാണ്. പശ്ചിമേഷ്യയിലും കിഴക്കൻ യൂറോപ്പിലും ആളിപ്പടരുന്ന സംഘർഷങ്ങൾ ആഗോളക്രമത്തെ പാടെ മാറ്റിമറിച്ചിരിക്കുന്നു. അതിർത്തികളിലെ വെടിയൊച്ചകൾക്കപ്പുറം, ഈ യുദ്ധം ഓരോ സാധാരണക്കാരന്‍റെയും അടുക്കളയിലും സ്വീകരണമുറിയിലും ഏൽപ്പിക്കുന്ന ആഘാതങ്ങൾ സമാനതകളില്ലാത്തതാണ്.

അദൃശ്യമായ മുറിവുകൾ, ഭക്ഷ്യസുരക്ഷ

യുദ്ധം കേവലം മിസൈലുകളെയല്ല, മറിച്ച് ലോകത്തിന്‍റെ സാമ്പത്തിക നട്ടെല്ലിനെയാണ് തകർക്കുന്നത്. ഇന്ധനവില ബാരലിന് 110 ഡോളർ കടന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പം നിയന്ത്രണാതീതമായി. യുദ്ധം അതിർത്തികളിലല്ല, മറിച്ച് ലോകത്തിന്‍റെ തീൻപാത്രങ്ങളിലാണ് യഥാർഥ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. ‘ലോകത്തിന്‍റെ ഭക്ഷണക്കൂട’ എന്നറിയപ്പെടുന്ന യുക്രെയ്ൻ-റഷ്യ മേഖലയും, ഊർജ-വള ഉത്പാദന കേന്ദ്രമായ പശ്ചിമേഷ്യയും ഒരുപോലെ സംഘർഷത്തിലായതാണ് ഈ തകർച്ചയ്ക്ക് കാരണം.

ഐക്യരാഷ്‌ട്രസഭയുടെ കണക്കുപ്രകാരം, 2026 പകുതിയോടെ ആഗോളതലത്തിൽ 36.5 കോടിയിലധികം ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. ഇത് 2024നെ അപേക്ഷിച്ച് 15% കൂടുതലാണ്. ഇതു സംബന്ധിച്ച മറ്റു പ്രധാന കണക്കുകൾ താഴെ പറയുന്നു:

ഗോതമ്പ് വിതരണം: ലോകത്തെ ഗോതമ്പ് കയറ്റുമതിയുടെ 30% കൈകാര്യം ചെയ്തിരുന്ന റഷ്യ-യുക്രെയ്ൻ മേഖലയിൽ നിന്നുള്ള വിതരണം യുദ്ധം മൂലം കുറഞ്ഞു. ഇത് ഈജിപ്ത്, ലെബനൻ തുടങ്ങിയ രാജ്യങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി.

വളം വില: ലോകത്തെ പ്രധാന വളം കയറ്റുമതിക്കാരായ റഷ്യയിൽനിന്നും ബെലാറസിൽനിന്നുമുള്ള വിതരണം തടസപ്പെട്ടതോടെ ആഗോള വിപണിയിൽ വളത്തിന്‍റെ വില 80% വരെ വർധിച്ചു. ഇത് ഇന്ത്യയുൾപ്പെടെയുള്ള കാർഷിക രാജ്യങ്ങളിൽ കൃഷിച്ചെലവ് കുത്തനെ കൂട്ടി.

പാചക എണ്ണ: ലോകത്തെ സൂര്യകാന്തി എണ്ണയുടെ 50 ശതമാനവും ഉത്പ്പാദിപ്പിക്കുന്നത് യുക്രെയ്നിലാണ്. യുദ്ധം മൂലം വിതരണ ശൃംഖല തകർന്നതോടെ അന്താരാഷ്ട്ര വിപണിയിൽ പാചക എണ്ണയുടെ വിലയിൽ 25-30% വർധനയുണ്ടായി.

പ്രോട്ടീൻ ലഭ്യത: മൃഗങ്ങൾക്കുള്ള തീറ്റയുടെ (ചോളം, സോയ) വില കൂടുന്നത് പാൽ, മുട്ട, ഇറച്ചി എന്നിവയുടെ വില വർധിപ്പിക്കുകയും സാധാരണക്കാരുടെ ഭക്ഷണത്തിലെ പ്രോട്ടീൻ ലഭ്യത കുറയ്ക്കുകയും ചെയ്യുന്നു.

പല രാജ്യങ്ങളും ഭക്ഷ്യസുരക്ഷ മുൻനിർത്തി ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചത് വിപണിയിൽ കൃത്രിമമായ ക്ഷാമം സൃഷ്‌ടിക്കുന്നു. വികസ്വര രാജ്യങ്ങളിൽ പട്ടിണി വർധിക്കുന്നത് അടുത്ത തലമുറയുടെ ആരോഗ്യത്തെയും വളർച്ചയെയും ബാധിക്കുന്നു. ഒരു മിസൈലിന്‍റെ വിലകൊണ്ട് ഒരു ഗ്രാമത്തിന് ഒരു വർഷം മുഴുവൻ നൽകാനുള്ള ഭക്ഷണം വാങ്ങാൻ സാധിക്കും.

തകരുന്ന വിതരണ ശൃംഖല

2026ൽ ആഗോള ഗതാഗത മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ ഇവയാണ്:

  1. കടൽപ്പാതകളിലെ പ്രതിസന്ധി: ലോകവ്യാപാരത്തിന്‍റെ 80 ശതമാനവും നടക്കുന്നത് സമുദ്രമാർഗമാണ്. ചെങ്കടലിലെ സംഘർഷം മൂലം കപ്പലുകൾക്ക് ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നു. ഇത് യാത്രാദൂരം 6,000 കിലോമീറ്ററിലധികം വർധിപ്പിച്ചു. ഇതിലൂടെ ഒരു കപ്പലിന് ലക്ഷ്യസ്ഥാനത്തെത്താൻ 10 മുതൽ 15 ദിവസം വരെ അധിക സമയം വേണ്ടിവരുന്നു. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം കണ്ടെയ്നർ വാടകയിൽ 150 % മുതൽ 200 % വരെ വർധനവുണ്ടായി. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള ഒരു കണ്ടെയ്നറിന്‍റെ ശരാശരി ചെലവ് 2,000 ഡോളറിൽ നിന്ന് 5,500 ഡോളറായി ഉയർന്നു.

  2. 2. ഇൻഷ്വറൻസ് ഭാരം: യുദ്ധമേഖലകളിലൂടെ പോകുന്ന കപ്പലുകൾക്കും വിമാനങ്ങൾക്കും നൽകേണ്ടി വരുന്ന ‘വാർ റിസ്ക് ഇൻഷ്വറൻസ്’ കുത്തനെ കൂടി. ചില റൂട്ടുകളിൽ ഇൻഷ്വറൻസ് പ്രീമിയം കപ്പലിന്‍റെ ആകെ മൂല്യത്തിന്‍റെ ഒരു ശതമാനം വരെ വർധിച്ചു.

  3. 3. ആകാശപാതകളിലെ നിയന്ത്രണങ്ങൾ: യുക്രെയ്ൻ, റഷ്യ, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവയ്ക്ക് മുകളിലൂടെയുള്ള വ്യോമപാതകൾ അടച്ചതോടെ വിമാന ഗതാഗതവും പ്രതിസന്ധിയിലായി. റഷ്യൻ വ്യോമപാത ഒഴിവാക്കി യൂറോപ്പിലേക്ക് പറക്കുന്ന വിമാനങ്ങൾക്ക് പ്രതിദിനം 2-3 മണിക്കൂർ അധികം പറക്കേണ്ടി വരുന്നു. ഇത് അന്താരാഷ്‌ട്ര വിമാന ടിക്കറ്റ് നിരക്കിൽ 30-40 % വർധനയുണ്ടാക്കി.

  4. 4. ഇന്ധനവിലയിലെ ആഘാതം: അസംസ്കൃത എണ്ണ ബാരലിന് 110 ഡോളറിന് മുകളിൽ തുടരുന്നത് ചരക്ക് ലോറികളുടെ വാടകയിൽ 20 % വർധനയുണ്ടാക്കി. ഇത് പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി. ഓരോ ഉത്പന്നത്തിന്‍റെയും വിലയുടെ 15-20% ഇപ്പോൾ ഗതാഗതച്ചെലവായി മാറിക്കഴിഞ്ഞു.

ഒരു ഇസ്രയേൽ പ്രവാസിയുടെ ഡയറി

രാത്രിയുടെ നിശബ്‌ദതയെ കീറിമുറിച്ചുകൊണ്ട് ഉയരുന്ന സൈറണുകൾ ഇന്ന് ഇസ്രയേലിലെ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഇവിടത്തെ ‘ബോംബ് ഷെൽട്ടറുകൾ’ ഇന്ന് വെറുമൊരു മുറിയല്ല, മറിച്ച് ജീവൻ മുറുകെപ്പിടിക്കാനുള്ള അഭയസ്ഥാനങ്ങളാണ്. തുടർച്ചയായ മിസൈൽ ആക്രമണങ്ങൾ ജനങ്ങളിൽ വലിയ മാനസികാഘാതം ഉണ്ടാക്കുന്നു.

ഇതിനിടയിലും മാനുഷികമായ കാഴ്ചകൾ പ്രതീക്ഷ നൽകുന്നു. പരിക്കേറ്റവർക്കായി രക്തം നൽകുന്നവരും സന്നദ്ധ പ്രവർത്തകരും സജീവമാണ്. സ്വന്തം ജീവൻ അപകടത്തിലായിരിക്കുമ്പോഴും തങ്ങൾ പരിചരിക്കുന്ന വയോധികരെ ഉപേക്ഷിക്കാതെ കൂടെനിൽക്കുന്ന മലയാളി കെയർടേക്കർമാർ മനുഷ്യത്വത്തിന്‍റെ ഉദാത്തമായ മാതൃകകളാണ്.

സമാധാനമുള്ള നാളെ വരുമോ?

ആരാണ് ശരി, ആരാണ് തെറ്റ് എന്ന രാഷ്‌ട്രീയ തർക്കങ്ങൾക്കപ്പുറം, യുദ്ധം തോൽപ്പിക്കുന്നത് സാധാരണക്കാരെയാണ്. ആയുധങ്ങൾകൊണ്ട് യുദ്ധം ജയിച്ചെന്ന് അവകാശപ്പെടുന്നവർക്ക് ഒരിക്കലും മനുഷ്യന്‍റെ തകർന്ന മനസിനെ പഴയപടിയാക്കാൻ കഴിയില്ല. ആയുധങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും ലോകത്തിന്‍റെ പട്ടിണി മാറ്റാനുള്ള അന്നമായിരുന്നെങ്കിൽ എന്ന് നാം ആശിച്ചുപോകുന്നു. തോക്കുകൾ നിശബ്‌ദമാകുന്ന, കുട്ടികൾ ഭയമില്ലാതെ സ്കൂളുകളിൽ പോകുന്ന, സമാധാനം എന്ന വാക്കിന് അർഥം കൈവരുന്ന ഒരു നാളേക്കായി നമുക്ക് കാത്തിരിക്കാം.

K-Rail Survey

Tags : trenches war

Recent News

Corehub Up