കാട്ടാക്കട: മദ്യലഹരിയില്‍ മാറനല്ലൂര്‍ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ മൂന്നംഗ സിപിഎം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ഇന്നലെ പുലര്‍ച്ചെ ഒന്നര മണിയോടുകൂടിയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ മാറനല്ലൂര്‍ പോലീസിന്‍റെ പിടിയിലായി.

സിപിഎം ഊരൂട്ടമ്പലം ലോക്കല്‍ കമ്മറ്റിയംഗം വണ്ടന്നൂര്‍ പാപ്പാകോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അഭിശക്ത്(29), സിപിഎം പ്രവര്‍ത്തകനായ മേലാരിയോട് ദിലീപ് ഭവനില്‍ പ്രദീപ് (37), ഡിവൈഎഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറി മേലാരിയോട് ചാനല്‍ക്കര പുത്തന്‍ വീട്ടില്‍ വിഷ്ണു (32) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടിയാണ് ഐഎന്‍ടിയുസി മാറനല്ലൂര്‍ മുന്‍ മണ്ഡലം പ്രസിഡന്‍റ് മണ്ണടിക്കോണം മഞ്ഞറമൂല സ്വദേശി കുമാറിന്‍റെ വീട്ടിലെ ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തുകൊണ്ട് ആക്രമണത്തിന് തുടക്കമിട്ടത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ കുമാറിനു നേരെ വാളോങ്ങി ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കുമാര്‍ വാതിലടച്ചെങ്കിലും വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രദേശത്തെ പലയിടങ്ങളിലും പാതയോരത്തും വീടിന് പുറത്തും പാര്‍ക്ക് ചെയ്തിരുന്ന കാറും, ബൈക്കുകളും, ടിപ്പര്‍ ലോറിയും അടിച്ചു തകര്‍ത്തത്.

സിപിഎം പ്രവര്‍ത്തകനായിരുന്ന കുമാര്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിനുശേഷം ഇതു രണ്ടാം തവണയാണ് കുമാറിന്‍റെ വീടിനു നേരെ ആക്രമണം നടക്കുന്നത്.

കുരുതംകോട് തലനിര പുത്തന്‍വീട്ടില്‍ ലില്ലിഭായി, മേലാരിയോട് ചെന്നിയോടിനു സമീപം 40 സെന്‍റില്‍ നട്ടുപിടിപ്പിച്ചിരുന്ന റബ്ബര്‍ തൈകളും, മരിച്ചീനിയും സംഘം വെട്ടി നശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടുകൂടി മാറനല്ലൂര്‍ പോലീസ് ആക്രമണം നടത്തിയ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. തുടര്‍ന്നു പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നു ക ണ്ടെത്തി പ്രതികളെ പിടികൂടി. ഇവരുടെ കാറില്‍നിന്ന് മദ്യകുപ്പികള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മാറനല്ലൂര്‍ എസ്എച്ച്ഒ അനൂപ്, എസ്ഐ കിരണ്‍ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചന: കോണ്‍ഗ്രസ്

മാറനല്ലൂർ: ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും, കണ്ടല ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്‍റേ തലേ നാള്‍ നടത്തിയ ആക്രമണം ഇതിന്‍റെ ഭാഗമെന്നും കോൺഗ്രസ് ആരോപിച്ചു.