ആവേശം ചോരാതെ അവസാനദിനം
Thursday, April 25, 2024 6:25 AM IST
ആറ്റിങ്ങലിൽ

ആറ്റിങ്ങൽ: വാഹന പര്യടനങ്ങൾ പൂർത്തിയാക്കി മുന്നണി സ്ഥാനാർഥികൾ കൊട്ടിക്കലാശത്തോടെ പ്രചാരണം അവസാനിച്ചു. എൽഡിഎഫ് സ്ഥാനാർഥി വി. ജോയി തന്‍റെ മണ്ഡലത്തിലെ വാഹനപര്യടനം ചൊവ്വാഴ്ച ചിറയിൻകീഴ് മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തോടെ പൂർത്തിയാക്കിയിരുന്നു.

യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശും പ്രചാരണം അവസാനിക്കുവാൻ ഒരു ദിവസം ബാക്കി നിൽക്കേ പാർലമെന്‍റ് മണ്ഡലം തലത്തിലുള്ള വാഹനപര്യടനം പൂർത്തിയാക്കി. എൻഡിഎ സ്ഥാനാർഥി വി. മുരളീധരന്‍റെ വാഹന പര്യടനം തിങ്കളാഴ്ച പൂർത്തിയാക്കിയിരുന്നു. കൊട്ടിക്കലാശ ദിവസമായിരുന്ന ഇന്നലെ സ്ഥാനാർഥികൾ റോഡ് ഷോകൾ നടത്തിയും പ്രചാരണ ഘട്ടത്തിൽ എത്തിച്ചേരാൻ കഴിയാതിരുന്ന പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുവാനുമാണു സമയം വിനിയോഗിച്ചത്. അടൂർ പ്രകാശ് കെപിസിസി ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുക്കുകയും തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്ത സമ്മേളനം നടത്തുകയും ചെയ്തു.

വൈകുന്നേരം മൂന്നു കഴിഞ്ഞതോടെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളെല്ലാം ആറ്റിങ്ങൽ നഗരത്തിലെത്തി. ഇതു നഗരത്തിലെ കൊട്ടി കലാശത്തിന് ആവേശം പകർന്നു. തുറന്ന വാഹനങ്ങളിൽ എത്തിയ സ്ഥാനാർഥികൾ പ്രവർത്തകരെയും വോട്ടർമാരെയും അഭിവാദ്യം ചെയ്തും പ്രവർത്തകരുടെ ആവേശത്തിൽ പങ്കാളി ആവുകയും ചെയ്തു.

വെള്ളറടയില്‍

വെള്ളറട: ശക്തമായി മഴ തിമിര്‍ത്ത് പെയ്തുവെങ്കിലും മഴയെ അവഗണിച്ച് കൊട്ടിക്കലാശം ഗംഭീരമായി. വെള്ളറട-ആനപ്പാറ റോഡ് യുഡിഎഫും വെള്ളറട -അഞ്ചുമരംകാല റോഡ് എൽഡിഎഫും പനച്ചമൂട് റോഡ് ബിജെപിയും കൈയടക്കിതോടെ വെള്ളറട ഠൗണിൽ പൂര്‍ണമായി ഗതാഗതം നിശ്ചലമായി. കൊട്ടിക്കലാശം കൊടുന്പിരി കൊണ്ടിരിക്കവേ നാലരയോടെ ശക്തമായി ആരംഭിച്ച മഴ 5.25 വരെ നീണ്ടു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറപ്പിന്‍റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിരുന്നു. 5.25 ന് കൊട്ടിക്കലാശം സമാപിച്ച ഉടന്‍ തന്നെ തടസപ്പെട്ട വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. പാര്‍ട്ടിക്കാരെല്ലാം സന്തോഷത്തോടെ വെള്ളറട ഠൗണ്‍ വിട്ടു.

നെടുമങ്ങാട്

നെടുമങ്ങാട്: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെ അവഗണിച്ച് കൊണ്ട് നെടുമങ്ങാട് മൂന്ന് മുന്നണികളും കൊട്ടിക്കലാശം കെങ്കേമമാക്കി. നെടുമങ്ങാട് ചന്തമുക്ക്, കച്ചേരി നട എന്നിവിടങ്ങളിൽ വൈകുന്നേരം നാലുമണിയോടെ അനൗൺസ്മെന്‍റ് വാഹനങ്ങൾ മത്സരിച്ചു ഓടിത്തുടങ്ങി. ഇരുചക്ര വാഹനങ്ങളിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ കൊടികളുമായി കൊട്ടിക്കലാശത്തിൽ അണിചേർന്നത്തോടെ ആവേശം ഇരട്ടിയായി.

സ്ഥാനാർഥികളുടെ കട്ട് ഔട്ടുകൾ, ഫ്ലെക്സ് ബോർഡുകൾ, ചെണ്ടമേളം, ബാൻഡ് മേളം ഉൾപ്പെടെയുള്ള വാദ്യമേളങ്ങൾ കൊട്ടി കലാശത്തിന്‍റെ മാറ്റുകൂട്ടി. ഇതിനിടെ പൊടുന്നനെ പെയ്ത മഴയെ അവഗണിച്ചുകൊണ്ടു പ്രവർത്തകർ പരസ്യ പ്രചാരണത്തിൽ അണി ചേർന്നു.

വെഞ്ഞാറമൂട്

വെഞ്ഞാറമൂട്: മൂന്നു മുന്നണികളും ഒന്നിനൊന്ന് മത്സരിച്ചെത്തിയതോടെ തുടർച്ചയായി പെയ്ത മഴയ്ക്കും ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആവേശം ചോർത്താനായില്ല. വെഞ്ഞാറമൂട് ജംഗ്ഷനിലാണ് മൂന്നു പ്രധാന പാർട്ടികളുടെയും കൊട്ടിക്കലാശം നടന്നത്. വൈകുന്നേരം മൂന്നുമണിയോടെ തന്നെ വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തകർ എത്തിയെങ്കിലും പൊരിവെയിൽ ആവേശം കെടുത്തി.

കാത്തിരുന്നിട്ട് കാര്യമില്ലെന്നു മനസിലാക്കി വിവിധ പാർട്ടികളുടെ പ്രവർത്തകർ കൊടി തോരണങ്ങളുമായി ആഘോഷം കെങ്കേമമാക്കി. കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് -എൽഡിഎഫ് പ്രവർത്തകർ തമ്മിൽ തകർക്കത്തിലേർപ്പെടുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തത് പോലീസ് ഇടപെട്ടു പരിഹരിച്ചു. കൊട്ടിക്കലാശം ആറുമണിയോടെ അവസാനിച്ചു.

തീരദേശത്ത് പ്രശ്നബാധിത ബൂത്തുകൾ 23 എണ്ണം

വിഴിഞ്ഞം: തീരദേശ സ്റ്റേഷൻ പരിധിയിൽ പ്രശ്നബാധിത ബൂത്തുകൾ 23 എണ്ണം. ഇവിടങ്ങളിൽ സുരക്ഷയൊരുക്കാൻ കൂടുതൽ പോലീസിനെ വിന്യസിപ്പിക്കും. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിൽ മുല്ലൂർ, പനവിളഉൾപ്പെടെ ഏഴും, പൂവാറിൽ പൂവാർ ഹയർ സെക്കൻ്ററി സ്കൾ എന്നിങ്ങനെ ആറും, കാഞ്ഞിരംകുളത്ത് കരിച്ചൽ, പുല്ലുവിള സ്കൂൾ കാഞ്ഞിരംകുളം സർക്കാർ സ്കൂൾ ഉൾപ്പെടെ ഏഴും, കോവളത്ത് ഹാർബർ ഉൾപ്പെടെ മൂന്നും ബൂത്തുകളാണ് പ്രശ്നബാധിതമായി കണ്ടെത്തിയത്.