മലയോര മേഖലയില്‍ വോട്ടെടുപ്പ് സമാധാനപരം
Saturday, April 27, 2024 5:04 AM IST
നിലമ്പൂര്‍: വയനാട് ലോകസഭാ മണ്ഡലത്തിന്‍റെ ഭാഗമായ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തവണയും മികച്ച പോളിംഗ്. ഇവിടെ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വനമേഖലയിലുള്‍പ്പെടെ രാവിലെ ബൂത്തുകളില്‍ നല്ല തിരക്കായിരുന്നു. വെള്ളിയാഴ്ചയും കനത്ത ചൂടും ആയതിനാല്‍ രാവിലെ വോട്ടെടുപ്പ് തുടങ്ങുന്നതിനു മുമ്പു തന്നെ നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.

ഇത്തവണ ഉള്‍വനത്തിലെ ആദിവാസികള്‍ക്ക് വോട്ടുചെയ്യാനായി വഴിക്കടവ് പഞ്ചായത്തിലെ പുഞ്ചക്കൊല്ലിയിലും പോത്തുകല്ല് പഞ്ചായത്തിലെ ഇരുട്ടുകുത്തിയിലും രണ്ടു ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു.

ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ തുടങ്ങിയ ഉള്‍ക്കാട്ടിലെ കോളനികളിലുള്ളവര്‍ക്കാണ് മുണ്ടേരി വാണിയംപുഴയിലെ ബൂത്തില്‍ വോട്ടുചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നത്.

പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളിലുള്ളവര്‍ പുഞ്ചക്കൊല്ലിയിലെ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. രാവിലെ മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടു വരെ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു. അതേ സമയം മണ്ഡലത്തില്‍ അനിഷ്ട സംഭവങ്ങളോ വോട്ടിംഗ് മെഷീന്‍ തകരാര്‍ തുടങ്ങിയ പ്രശ്നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പോത്തുകല്ല് കാതോലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ടുരേഖപ്പെടുത്തിയത് താമര ചിഹ്നത്തില്‍ പതിച്ചെന്നു ആരോപണമുണ്ടായതിനെ തുടര്‍ന്ന് പത്ത് മിനിറ്റ് വോട്ടെടുപ്പ് തടസപ്പെട്ടെങ്കിലും പിന്നീട് പുന:സ്ഥാപിച്ചു.

പല ബൂത്തുകളിലും വൈകിട്ട് ആറുമണി കഴിഞ്ഞിട്ടും വോട്ടര്‍മാര്‍ വരിയിലുണ്ടായിരുന്നു. അവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കി വോട്ടുറപ്പിച്ചാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.നിലമ്പൂരില്‍ പ്രമുഖ നേതാക്കള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.