മാറിയോൺ ഇനി മലയാളത്തിന്‍റെ മരുമകൾ
Friday, March 22, 2024 8:21 AM IST
തൃക്കരിപ്പൂർ:ഫ്രാൻസിൽ നിന്നും ഭാരതത്തിന്‍റെ ആയുർവേദ ചികിത്സക്കായി എത്തിയ മാറിയോൺ വലിയപറമ്പ് ഇടയിലെക്കാട് ദ്വീപിലെ രതീഷിനെ ഇന്നു വരിക്കും.

ഇടയിലെക്കാട് ഭുവനേശ്വരി ക്ഷേത്രത്തിൽ രാവിലെ പത്തിന് താലിചാർത്തി ഹിന്ദു മതാചാര പ്രകാരം വിവാഹം നടക്കും. മൂന്നുവർഷം മുമ്പ് ആയുർവേദ ചികിത്സക്കായി കുടുംബത്തോടപ്പം കേരളത്തിലെത്തിയതായിരുന്നു ഫ്രാൻസിലെ നോസി പട്ടണത്തിലെ മാറിയോൺ.

വലിയപറമ്പിലെ സ്വകാര്യ ആയുർവേദ ക്ലിനിക്കിൽ തന്നെ ട്രാൻസിലേറ്ററായി ജോലിയിൽ പ്രവേശിച്ചു. ഇതേ ക്ലിനിക്കിൽ തെറാപ്പിസ്റ്റായിരുന്നു ഇടയിലെക്കാട്ടിലെ ടി.പി. രതീഷ്. ഇവിടെ വച്ച് തുടങ്ങിയ പ്രണയമാണ് മലയാളത്തനിമയിലുള്ള വിവാഹത്തിലെത്തിച്ചത്.

ആയുർവേദത്തോടും കേരളത്തിന്‍റെ തനത് കലാരൂപങ്ങളോടും സാംസ്കാരിക പൈതൃകങ്ങളോടുമുള്ള അതിയായ താൽപര്യമാണ് കേരളത്തിൽ തന്നെ തുടരാൻ മാറിയോണിനെ പ്രേരിപ്പിച്ചത്. അമ്മയും ഒരു സഹോദരിയുമുണ്ട്. ആറുമാസം മുമ്പ് അമ്മ മകളെ കാണാൻ കേരളത്തിലെത്തിയിരുന്നു.

കടലും കായലും കാവും കുന്നിൻപുറവും ഹരിതമേലാപ്പണിഞ്ഞ പ്രകൃതിയും നിഷ്ക്കളങ്ക സ്നേഹം നിറഞ്ഞു നിൽക്കുന്ന മനുഷ്യരും കേരളത്തിന്‍റെ അപൂർവ സവിശേഷതയാണെന്ന് വായനയെ ഏറെ ഇഷ്ടപ്പെടുന്ന മാറിയോൺ പറയുന്നു.