മാറ്റങ്ങൾക്കൊപ്പം ഉണ്ണിത്താൻ, പാരമ്പര്യവഴിയേ ബാലകൃഷ്ണൻ, ന്യൂജെൻ അശ്വിനി
Friday, April 26, 2024 1:52 AM IST
കാസർഗോഡ്: മണ്ഡലത്തിൽ മൂന്നു മുന്നണി സ്ഥാനാർഥികളുടെയും പ്രചാരണശൈലിയിൽ പരമ്പരാഗത രീതികൾക്കൊപ്പം കാലാനുസൃതമായ മാറ്റങ്ങളും പ്രകടമായി. എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ മിക്കപ്പോഴും പാരമ്പര്യ വഴികളിൽ തന്നെ ഉറച്ചുനിന്നപ്പോൾ കാസർഗോഡിന് ഇതുവരെ അത്രത്തോളം സുപരിചിതമല്ലാതിരുന്ന ന്യൂജെൻ പ്രചാരണശൈലിയാണ് എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി പുറത്തെടുത്തത്. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനാകട്ടെ, പാരമ്പര്യ വഴികളിലൂടെ പോകുമ്പോഴും കാലത്തിന്‍റെ മാറ്റങ്ങൾക്കൊപ്പം നില്ക്കാൻ ശ്രദ്ധിച്ചു.

പ്രകടനങ്ങളും പ്രസംഗങ്ങളുമായി ഇടതുമുന്നണിയുടെ പതിവു ശൈലിയിലാണ് എം.വി.ബാലകൃഷ്ണന്‍റെ പ്രചാരണം തുടക്കംമുതൽ മുന്നോട്ടുപോയത്. പുതുതലമുറയെ ഹരംകൊള്ളിക്കാവുന്ന തരത്തിലുള്ള പാട്ടിനോ കളികൾക്കോ ഒന്നും കാര്യമായി നിന്നുകൊടുക്കാതെ മുൻകാല അധ്യാപകരുടെ കണിശതയോടെയായിരുന്നു സ്ഥാനാർഥിയുടെ പ്രവർത്തനം. പാർട്ടി ശക്തികേന്ദ്രങ്ങളിലെ വോട്ടുകൾ കൃത്യമായി ഉറപ്പുവരുത്തുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ. കഴിഞ്ഞതവണ സംഭവിച്ചുപോയ തെറ്റ് തിരുത്തണമെന്ന ആഹ്വാനമാണ് പ്രസംഗങ്ങളിൽ നിറഞ്ഞത്.

മാഷ് അല്ലാതെ മറ്റാര് എന്ന മുദ്രാവാക്യത്തിലും പ്രകടമായത് പാർട്ടി വോട്ടുകളിലുള്ള ആത്മവിശ്വാസമാണ്. പുതുതലമുറ നേതാക്കളുടെ രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്‍റെ കാര്യത്തിലും അധികം ശ്രദ്ധവെച്ചില്ല. പുറത്തിറക്കിയ വീഡിയോ വിവാദത്തിൽ ചെന്നു വീഴുകയും ചെയ്തു.

അതേസമയം വടക്ക് സ്മൃതി ഇറാനി മുതൽ തെക്ക് രമ്യ ഹരിദാസ് വരെ പയറ്റിത്തെളിഞ്ഞ പ്രചാരണ വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ ശ്രമം. രാഷ്ട്രീയവും വിവാദവിഷയങ്ങളും പറയാനുള്ള ചുമതല മറ്റു നേതാക്കൾക്കായി മാറ്റിവെച്ച് പാട്ടും നൃത്തവുമായി യുവജനപ്രവർത്തകർക്കൊപ്പം ചുവടുവച്ച് ആവേശമുയർത്താൻ സ്ഥാനാർഥിക്ക് കഴിഞ്ഞു. മോദിയുടെ ഗ്യാരന്‍റി അശ്വിനിയുടെ ഉറപ്പ് എന്നായിരുന്നു പ്രധാന മുദ്രാവാക്യം. മണ്ഡലം ഇളക്കിമറിച്ച പ്രചാരണത്തിലൂടെ വനിതകളുടെയും യുവജനങ്ങളുടെയും വോട്ടുകളെ ചെറുതായെങ്കിലും സ്വാധീനിക്കാൻ അശ്വിനിക്ക് കഴിഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ. അത് ആരുടെ പെട്ടിയിൽ നിന്നാകുമെന്നാണ് മറ്റു രണ്ടു മുന്നണികളുടെയും ആശങ്ക.

അഞ്ചുവർഷത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത ജനകീയതയും വ്യക്തിബന്ധങ്ങളുമാണ് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്‍റെ ഏറ്റവും വലിയ ആത്മവിശ്വാസം. കാസർഗോഡിന് കാലം കാത്തുവെച്ച കരുത്തെന്നും കാസർഗോഡിന്‍റെ കാവലാളെന്നുമായിരുന്നു പോസ്റ്ററുകളിൽ നിറഞ്ഞ വിശേഷണങ്ങൾ. മണ്ഡലത്തിലുടനീളം നടത്തിയ പ്രചാരണ പരിപാടികളും അതതിടങ്ങളിലെ നാട്ടുകാർക്കൊപ്പം അവരിലൊരാളായി ചേർന്നുകൊണ്ടായിരുന്നു. നീണ്ട പ്രസംഗങ്ങളേക്കാൾ പരസ്പരം വ്യക്തിവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലും പ്രശ്നങ്ങൾ കേട്ടറിയുന്നതിലുമായിരുന്നു ശ്രദ്ധ. അതുകൊണ്ടുതന്നെ വമ്പൻ പൊതുയോഗങ്ങളോ താരപ്രചാരകരോ ഒന്നും ഉണ്ടായില്ല. അതേസമയം പുതുലമുറയെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമ പ്രചാരണത്തിലുൾപ്പെടെ മുന്നേറാനും കഴിഞ്ഞു. കൊട്ടിക്കലാശത്തിന് പി.കെ.ഫിറോസിന്‍റെയും ആൻ സെബാസ്റ്റ്യന്‍റെയും ജോമോൻ ജോസിന്‍റെയും നേതൃത്വത്തിൽ യുവജന നേതാക്കൾക്കൊപ്പം നടത്തിയ റോഡ് ഷോയും കളം നിറച്ചു.