അവധിക്കാലത്തും വായനയ്ക്ക് അവധിയില്ല
Wednesday, April 24, 2024 7:17 AM IST
രാജപുരം: കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറിക്ക് അവധിക്കാലത്തും ഒഴിവില്ല. കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനായി ആരംഭിച്ച 'പുസ്തകം തുറക്കൂ, മനസ് തുറക്കൂ' പദ്ധതിയുടെ ഭാഗമായി അവധിക്കാലത്ത് കുട്ടികൾക്കുള്ള പുസ്തകവിതരണത്തിന്‍റെ ഒന്നാംഘട്ടം ലോക പുസ്തക ദിനമായ ഏപ്രിൽ 22ന് അവസാനിച്ചു.

ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ 85 ശതമാനം വിദ്യാർഥികളും പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും കരസ്ഥമാക്കി.

ഇതിനോടനുബന്ധിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ഊഴമിട്ട് കുട്ടികളുടെ ഇംഗ്ലീഷ്, മലയാളം പത്രവായന, വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയാറാക്കൽ, വായനയ്ക്കു ശേഷം മനസിൽ തങ്ങിയ ഭാഗങ്ങളുടെ ചിത്രം വരയ്ക്കൽ, എഴുത്തുകാരന്‍റെ മറ്റു കൃതികൾ കണ്ടെത്തൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. പ്രവർത്തനങ്ങൾക്ക് ലൈബ്രറേറിയൻ സൗമ്യ, മറ്റു ക്ലാസ് അധ്യാപകർ നേതൃത്വം നൽകുന്നു.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം മേയ് രണ്ടിന് സമാപിക്കും. മൂന്നാംഘട്ട സമാപനം സ്കൂൾ പ്രവേശനോത്സവ ദിവസം മോട്ടിവേഷൻ സ്പീക്കറും പിടിഎ പ്രസിഡന്‍റുമായ ബാലചന്ദ്രൻ കൊട്ടോടി നിർവഹിക്കും. അവധിക്കാല വായനാനുഭവങ്ങളുടെ വിപുലമായ പ്രദർശനവും അന്ന് സംഘടിപ്പിക്കും.