മലനാട് സൊസൈറ്റിക്കെതിരേ നിക്ഷേപകർ ആർബിട്രേഷൻ കേസ് നല്കി
Sunday, March 24, 2024 3:46 AM IST
മാലക്കല്ല്: മലനാട് സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് രണ്ടുവർഷം കഴിഞ്ഞിട്ടും പരിഹാരമാകാത്ത സാഹചര്യത്തിൽ സൊസൈറ്റിക്കെതിരേ ആർബിട്രേഷൻ കേസ് ഫയൽ ചെയ്തതായി പണം തിരികെ ലഭിക്കാനുള്ള നിക്ഷേപകർ ചേർന്ന് രൂപീകരിച്ച കർമസമിതി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ പണം ലഭിക്കാനുള്ള 28 പേരാണ് നിലവിൽ ആർബിട്രേഷൻ കേസ് ഫയൽ ചെയ്തിട്ടുള്ളത്.

ചിട്ടി, സ്ഥിര നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട് 2.7 കോടി രൂപയാണ് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി കൊടുത്തുതീർക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സഹകരണ വകുപ്പിന്‍റെ അനുമതിയോടെ കെട്ടിടം ഉൾപ്പെടെയുള്ള ഏഴ് സ്ഥലങ്ങൾ ലേലംചെയ്ത് വില്പന നടത്താനുള്ള ശ്രമവും ഇതുവരെ വിജയിച്ചിട്ടില്ല. എത്രയും പെട്ടെന്ന് നിക്ഷേപകർക്ക് പണം തിരിച്ചു നൽകുമെന്ന് ഭരണസമിതി പലവട്ടം വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല.


പണം നൽകുന്നതിനായി ഭരണസമിതി മുന്നോട്ടുവച്ച അവധികളെല്ലാം തെറ്റിയതോടെയാണ് നിക്ഷേപകർ കോടതി നടപടികളിലേക്ക് നീങ്ങിയതെന്ന് കർമസമിതി ഭാരവാഹികളായ രഞ്ജിത് വാഴവളപ്പിൽ, പി.എൽ. ദേവസ്യ, പ്രകാശ് കനകമൊട്ട് എന്നിവർ പറഞ്ഞു.

രോഗാവസ്ഥയിലുള്ള നിക്ഷേപകർക്കുപോലും പണം തിരികെ കിട്ടാത്ത അവസ്ഥയാണെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു. ആദ്യത്തെ ഏതാനും വർഷം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സൊസൈറ്റി പിന്നീട് മാറിവന്ന ഭരണസമിതിയുടെ തെറ്റായ തീരുമാനങ്ങളും പിടിപ്പുകേടും മൂലമാണ് ഒന്നുമില്ലാത്ത അവസ്ഥയിൽ എത്തിയതെന്നും അവർ പറഞ്ഞു.

മലയോരമേഖലയിലെ പാവപ്പെട്ട കർഷകരാണ് സൊസൈറ്റിയിലെ നിക്ഷേപകരിൽ ഏറെയും.
സൊസൈറ്റിയിൽ നിന്ന് പണം തിരിച്ചുകിട്ടിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ നിക്ഷേപകരും അവരുടെ കുടുംബാംഗങ്ങളും അവരുടെ നിലപാടും പ്രതിഷേധവും രേഖപ്പെടുത്തുമെന്നും കർമസമിതി ഭാരവാഹികൾ പറഞ്ഞു. സൊസൈറ്റിയുടെ സാമ്പത്തിക ക്രമക്കേടുകളും ഇടപാടുകളും അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകാനും കർമസമിതി തീരുമാനിച്ചിട്ടുണ്ട്.