റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രം ചരക്കുലോറികൾ കൈയടക്കുന്നു
Sunday, March 24, 2024 3:46 AM IST
നീലേശ്വരം: റെയിൽവേ സ്റ്റേഷന്‍റെ കിഴക്കുവശത്ത് പുതുതായി ഒരുക്കിയ പാർക്കിംഗ് കേന്ദ്രം ആരോടും ചോദിക്കാതെ ചരക്കുലോറികൾ കൈയടക്കുന്നു. എഫ്സിഐ ഗോഡൗണിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകാനും സിമന്‍റ് ലോഡ് എടുക്കാനും വരുന്ന ലോറികളാണ് ഇപ്പോൾ ഇവിടെ നിർത്തിയിടുന്നത്. ഇതോടെ ട്രെയിനിൽ പോകുന്ന യാത്രക്കാരുടെ വാഹനങ്ങൾ നിർത്തിയിടാൻ ഇവിടെ വീണ്ടും ഇടമില്ലാതായി.

നീലേശ്വരം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരിൽ ഗണ്യമായ ഒരു വിഭാഗം മലയോര മേഖലയിൽ നിന്നുള്ളവരാണ്. സ്റ്റേഷന്‍റെ കിഴക്കുവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം വേണമെന്നത് ഇവരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.

രാജാറോഡിലെ മേൽപ്പാലവും ഗതാഗതക്കുരുക്കും കടന്ന് ഒന്നാമത്തെ പ്ലാറ്റ്ഫോമിന് സമീപത്തെത്തി വാഹനങ്ങൾ പാർക്ക് ചെയ്ത് സ്റ്റേഷനിലെത്തുമ്പോഴേക്കും പലപ്പോഴും ഇവർക്ക് ട്രെയിൻ കിട്ടാതാകുന്ന അവസ്ഥയായിരുന്നു. കിഴക്കുവശത്ത് പാർക്കിംഗ് സൗകര്യമൊരുങ്ങുന്നതോടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ആ സ്ഥലമാണ് ഇപ്പോൾ ലോറികൾ കൈയടക്കിയത്.

എഫ്സിഐ ഗോഡൗണിനു സമീപം ലോറികൾക്ക് നിർത്താനും സ്ഥലമില്ലെന്ന പരാതി നേരത്തേയുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ എഫ്സിഐയുമായി ആലോചിച്ച് സൗകര്യമൊരുക്കുന്നതിനു പകരം റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ സൗകര്യം ഏകപക്ഷീയമായി കൈയടക്കിയതാണ് ഇപ്പോൾ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നത്.