കുറ്റിക്കോലിൽ സിപിഎം ചട്ടലംഘനം നടത്തിയതായി പരാതി
Sunday, March 24, 2024 3:46 AM IST
കുറ്റിക്കോൽ: കുറ്റിക്കോൽ പഞ്ചായത്തിന്‍റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുടിവെള്ള സംഭരണികൾ വിതരണം ചെയ്തതിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനം ചൂണ്ടിക്കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭനകുമാരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. അരവിന്ദൻ, സിപിഎം ബന്തടുക്ക ലോക്കൽ സെക്രട്ടറി എം.പി. ശ്രീജിത്ത് (ശശി) എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഗുണഭോക്താക്കൾക്ക് 500 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന 150 ഓളം ടാങ്കുകൾ വിതരണം ചെയ്തത്.

പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥനായ അസി. സെക്രട്ടറി ജയകൃഷ്ണനാണ് പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ട് രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ ടാങ്ക് വിതരണം നടത്താൻ ഒത്താശ ചെയ്തു നല്കിയതെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് സാബു ഏബ്രഹാം ആരോപിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്കിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനും അസി. സെക്രട്ടറിക്കും നോട്ടീസ്

കാസർഗോഡ്: കുറ്റിക്കോൽ പഞ്ചായത്തിൽ ഇന്നലെ കുടിവെള്ള ടാങ്ക് വിതരണം ചെയ്ത പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും അംഗവും രാഷ്‌ട്രീയകക്ഷി നേതാവും പങ്കെടുത്ത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭന കുമാരി, ആറാം വാർഡ് അംഗം അരവിന്ദാക്ഷൻ, അസി. സെക്രട്ടറി ജയകൃഷ്ണൻ എന്നിവർക്ക് വിശദീകരണ നോട്ടീസ് അയച്ചു.

ഇതു സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കൺട്രോൾ റൂമിൽ ലഭിച്ച പരാതി പരിഗണിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസറായ എഡിഎം കെ.വി. ശ്രുതിയാണ് നോട്ടീസ് അയച്ചത്. വിഷയത്തിൽ 24 മണിക്കൂറിനകം വിശദീകരണം നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.