സീസൺ പകുതിയായിട്ടും സർക്കാരിന്‍റെ കശുവണ്ടി സംഭരണം തുടങ്ങിയില്ല
Sunday, March 24, 2024 3:46 AM IST
കാസർഗോഡ്: സീസൺ ഏതാണ്ട് പകുതിയോളം കഴിഞ്ഞിട്ടും സർക്കാരിന്‍റെ കശുവണ്ടി സംഭരണം തുടങ്ങാത്തത് കർഷകർക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞവർഷം കിലോയ്ക്ക് 114 രൂപ തറവില നിശ്ചയിച്ചിരുന്നത് ഇത്തവണ 105 രൂപയായി കുറച്ചതും തിരിച്ചടിയായി. കശുവണ്ടിപ്പരിപ്പിന് നിലവിൽ 1000 രൂപയോളം വിലയുള്ളപ്പോൾ ഗുണനിലവാരമുള്ള കശുവണ്ടിക്ക് 250 രൂപയെങ്കിലും ലഭിക്കേണ്ടതാണെന്ന് സാമ്പത്തിക വിദഗ്ധർ പോലും ചൂണ്ടിക്കാട്ടുമ്പോഴാണ് കഴിഞ്ഞ തവണത്തേതിനേക്കാളും ഒമ്പത് രൂപ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

താങ്ങുവില കുറച്ചിട്ടും സംഭരണകേന്ദ്രങ്ങൾ തുടങ്ങിയതുമില്ല. കഴിഞ്ഞതവണ സഹകരണസംഘങ്ങൾ മുഖേനയാണ് സംഭരണം നടത്തിയിരുന്നത്. ഇത്തവണ അതിനുള്ള നടപടിക്രമങ്ങളൊന്നും ഇനിയും ആയിട്ടില്ല. സർക്കാരിന്‍റെ സംഭരണം നടക്കാതായതോടെ പൊതുവിപണിയിൽ വില പിന്നെയും കുറയുകയും ചെയ്തു.

സീസണിന്‍റെ തുടക്കത്തിൽ പലയിടങ്ങളിലും കിലോയ്ക്ക് നൂറു രൂപയെങ്കിലും കിട്ടിയിരുന്നത് ഇപ്പോൾ 95 വരെ താഴ്ന്നു. വേനൽമഴ പെയ്തുതുടങ്ങിയാൽ വില ഇതിലും താഴാമെന്നാണ് അനുഭവം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഉത്പാദനക്കുറവിനു പിന്നാലെയാണ് വിലയും കുറയുന്നത്.

മുൻകാലങ്ങളിൽ ജില്ലയിൽ നിന്ന് സംഭരണം നടത്തിയിരുന്ന മംഗളൂരുവിലെ കശുവണ്ടി ഫാക്ടറികളിൽ പലതും ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ കശുവണ്ടി കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യൻ കശുവണ്ടിയുടെ ഗുണനിലവാരത്തിനൊത്ത വില തരാൻ ഇവർ തയാറാകുന്നുമില്ല. ഇനി വൈകിയ വേളയിൽ സർക്കാരിന്‍റെ സംഭരണം തുടങ്ങുമ്പോഴേക്കും കർഷകരുടെ നഷ്ടക്കണക്കിൽ അക്കങ്ങൾ പെരുകുമെന്ന നിലയാണ്.