തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമിൽ ഇതുവരെ ലഭിച്ചത് 63 പരാതികൾ
Tuesday, March 26, 2024 7:38 AM IST
കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്‌ടറേറ്റില്‍ സജ്ജീകരിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോള‍ റൂമിൽ ഇതുവരെ ലഭിച്ചത് 63 പരാതികൾ.

സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന 59 പരാതികളും 1950 എന്ന ടോള്‍ഫ്രീ നമ്പര്‍ മുഖേന നാല് പരാതികളുമാണ് ലഭിച്ചത്. ഇതിൽ 61 പരാതികളിലും നടപടി സ്വീകരിച്ചു. രണ്ടു പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞു.

ചുവരെഴുത്ത്, ഫ്ലക്സുകള്‍, സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വസ്തുക്കളിലും സ്ഥലങ്ങളിലും അനധികൃതമായി പ്രചാരണ പോസ്റ്റര്‍ പതിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഭൂരിഭാഗം പരാതികളും.

കൂടുതലായി ലഭിച്ചത് വോട്ടര്‍ പട്ടിക, ഐഡി കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 56 ഫോണ്‍ കോളുകളും വന്നു.

സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും 34 പരാതികളും കാസര്‍ഗോഡ് നിന്ന് പത്തും ഉദുമയില്‍ നിന്ന് അഞ്ചും കാഞ്ഞങ്ങാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്നും നാല് പരാതികള്‍ വീതവുമാണ് ലഭിച്ചത്. ടോള്‍ഫ്രീ നമ്പര്‍ മുഖേന കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്ന് മൂന്നും കാസര്‍ഗോഡ് മണ്ഡലത്തില്‍ നിന്ന് ഒരു പരാതിയുമാണ് ലഭിച്ചത്.
മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കുറ്റിക്കോല്‍ പഞ്ചായത്തിലെ അസി. സെക്രട്ടറിക്കും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭന കുമാരി, ആറാം വാര്‍ഡ് അംഗം അരവിന്ദാക്ഷന്‍ എന്നിവര്‍ക്കും എംസിസി നോഡല്‍ ഓഫീസറായ എഡിഎം കെ.വി. ശ്രുതി നോട്ടീസ് അയച്ചിരുന്നു.