ഹരിതചട്ടം പാലിക്കുന്നതിന് മാർഗനിർദേശങ്ങൾ പുറത്തിറക്കി
Tuesday, March 26, 2024 7:38 AM IST
കാസർഗോഡ്: തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ഹരിത ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും മറുപടികളും ഉൾക്കൊള്ളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കിയ കൈ പുസ്തകം ജില്ലാ കളക്‌ടര്‍ കെ. ഇമ്പശേഖര്‍ പ്രകാശനം ചെയ്തു. മാലിന്യമുക്ത നവകേരളത്തിന് ഹരിതാഭമായ തെരഞ്ഞെടുപ്പ് എന്ന പോസ്റ്ററും കളക്‌ടര്‍ പ്രകാശനം ചെയ്തു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ഫ്ലക്‌സ് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ പ്രചാരണ സാമഗ്രികളായി ഉപയോഗിക്കരുതെന്നും പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു.

തുണിയോട് സാമ്യമുള്ള നോണ്‍വുവണ്‍ പോളിപ്രൊപ്പലീന്‍ കൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളും നിരോധിക്കപ്പെട്ടതാണ്. വോട്ടെടുപ്പിനു ശേഷം ബോര്‍ഡുകളും കൊടിതോരണങ്ങളും മറ്റു പ്രചാരണ സാമഗ്രികളും സ്ഥാപിച്ചവര്‍ തന്നെ അഴിച്ചുമാറ്റി തരം തിരിച്ച് യൂസര്‍ഫീ ഉള്‍പ്പെടെ ഹരിത കര്‍മസേനയ്‌ക്കോ മറ്റ് അംഗീകൃത ഏജന്‍സികൾക്കോ നല്കേണ്ടതാണ്.
യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു.
നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. ലക്ഷ്മി, തൊഴിലുറപ്പു പദ്ധതി ജെപിസി എ. ഫൈസി, മാലിന്യമുക്ത നവകേരളം കോ-ഓര്‍ഡിനേറ്റര്‍ എച്ച്. കൃഷ്ണ, സുനില്‍കുമാര്‍ ഫിലിപ്പ്, എം.കെ. ഹരിദാസ്, കെ.വി. രഞ്ജിത്ത്, എം. സനല്‍, എം .കണ്ണന്‍ നായര്‍, ടി.ടി. സുരേന്ദ്രന്‍, മിഥുന്‍ ഗോപി എന്നിവര്‍ സംബന്ധിച്ചു. മഴക്കാലപൂര്‍വ ശുചീകരണത്തിന്‍റെ ഭാഗമായി ഏപ്രില്‍ ഏഴിനും മെയ് അഞ്ചിനും ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചു.