കയ്യൂര്‍ സമരനായകന്‍റെ മകളുടെ ജീവിതം നരകതുല്യം
Tuesday, March 26, 2024 8:09 AM IST
നീലേശ്വരം: കയ്യൂര്‍ സമരസേനാനി ഏലിച്ചി കണ്ണന്‍റെ പൗത്രി, കയ്യൂര്‍ സമരത്തില്‍ പോലീസിന്‍റെ ക്രൂരമര്‍ദനം ഏറ്റുവാങ്ങിയിട്ടും സ്വാതന്ത്ര്യസമര പെന്‍ഷന്‍ വേണ്ടെന്നു പ്രഖ്യാപിച്ച പി.പി.കുമാരന്‍റെ മകള്‍, സിപിഎം അധ്യാപകസംഘടന കെഎസ്എടിഎയുടെ നേതാവായിരുന്ന രാഘവന്‍റെ ഭാര്യ... ആഘോഷിക്കപ്പെടേണ്ട കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്‍റെ നേരവകാശിയാണ് നീലേശ്വരം പാലായിയിലെ പുഴക്കരവീട്ടില്‍ എം.കെ.രാധ (70).

എന്നാല്‍ പാര്‍ട്ടിഗ്രാമത്തില്‍ അപ്രഖ്യാപിത ഊരുവിലക്ക് ഈ വയോധികയുടെ ജീവിതം കഴിഞ്ഞ എട്ടുവര്‍ഷമായി നരകതുല്യമാക്കിയിരിക്കുകയാണ്. നിയമവ്യവസ്ഥിതിയും മനുഷ്യാവകാശങ്ങളുമൊക്കെ കാറ്റില്‍ പറത്തി, പാര്‍ട്ടി തന്നെ കോടതിയും പോലീസ് സ്റ്റേഷനുമൊക്കെയാകുന്ന പാര്‍ട്ടിഗ്രാമങ്ങളില്‍ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ ശനിയാഴ്ച ഇവരുടെ കൃഷിയിടത്തില്‍ നടന്നത്.

തേങ്ങയിടാന്‍ പാര്‍ട്ടിയുടെ അനുവാദമില്ല!

സ്വന്തം പറമ്പിലെ തേങ്ങയിടാന്‍ പോലും ഉടമയെ അനുവദിക്കാതിരിക്കുക. കേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്നു ചോദിച്ചാല്‍ അതിനപ്പുറവും നടക്കുമെന്ന ഇവിടുത്തെ സംഭവങ്ങള്‍ തെളിയിക്കും. ഊരുവിലക്കുള്ളതിനാല്‍ പ്രദേശവാസികളായ തൊഴിലാളികള്‍ രാധയുടെ പറമ്പില്‍ ജോലിക്കു വരില്ല. പറമ്പിലെ കാര്‍ഷിക ജോലികള്‍ പോലും ചെയ്യാനാകാതെ കാടുപിടിച്ച നിലയിലാണ്.

വീട്ടാവശ്യത്തിന് സ്വന്തം പറമ്പിലെ തേങ്ങ പോലും പറിച്ചെടുക്കാനാകാത്ത നിലയായതോടെയാണ് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള പടന്നക്കാട് നിന്നും തെങ്ങുകയറ്റതൊഴിലാളിയെ കൊണ്ടുവന്നത്. സിപിഎമ്മിന്‍റെ വ്യാപാരി സംഘടനുടെ നീലേശ്വരം ഏരിയ കമ്മിറ്റിയംഗം വി.വി.ഉദയന്‍, സിപിഎം നേതാവ് സന്തോഷ് കാലത്ത് എന്നിവരുടെ നേതൃത്വത്തില്‍ എട്ടോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ കൃഷിയിടത്തിലേക്ക് അതിക്രമിച്ചുകയറി തെങ്ങുകയറ്റതൊഴിലാളിയെ തടഞ്ഞു.


രാധ, മകള്‍ എം.കെ.ബീന, ബീനയുടെ മകള്‍ ടി.അനന്യ എന്നിവരാണ് ഈ സമയത്ത് പറമ്പിലുണ്ടായിരുന്നത്. തെങ്ങുകയറ്റതൊഴിലാളിയെ മർദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. സ്ത്രീകള്‍ക്കു നേരെയും കത്തിയെടുത്ത് ചെന്ന് ഭീഷണിയും അസഭ്യ വർഷവും. സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്ന രാധയുടെ കൊച്ചുമകള്‍ അനന്യയുടെ നേര്‍ക്കും കത്തിവീശിയെത്തിയ ഉദയന്‍ അസഭ്യവര്‍ഷം നടത്തി. പിണറായിയാണ് നാട് ഭരിക്കുന്നതെന്ന് ഓര്‍ത്തോ എന്ന് സന്തോഷ് വീട്ടുകാരോട് ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേരിട്ടത് ക്രൂരമായ ആക്രമണങ്ങള്‍

മകളുടെ വീട്ടില്‍ താമസിക്കുന്ന രാധ 2018 മാര്‍ച്ച് രണ്ടിന് വൈകുന്നേരം 5.30ഓടെ മരുന്ന് ചീട്ട് എടുക്കാനായി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. അപ്പോഴാണ് അങ്കണവാടി ഹെല്‍പ്പര്‍ പുഷ്പലതയുടെ നേതൃത്വത്തിലുള്ള ഒരു സംഘം സ്ത്രീകള്‍ തന്നെ ആക്രമിച്ചതെന്ന് നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ രാധ പറയുന്നു.

"അവര്‍ എന്നെ അസഭ്യം പറയുകയും വീടുവിട്ട് പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകളെ വിളിക്കാന്‍ ശ്രമിക്കവെ ഫോണ്‍ തട്ടിയെടുത്തു. എന്‍റെ സാരി വലിച്ചുപറിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. അതിനു മുമ്പ് പുഷ്പലത തന്‍റെ പറമ്പിലെ 8400 തേങ്ങ പട്ടാപ്പകല്‍ മോഷ്ടിച്ചുകൊണ്ടുപോയതായും രാധ പറഞ്ഞു.

പോലീസിലും വനിത കമ്മീഷനുമൊക്കെ പരാതി കൊടുത്തപ്പോള്‍ കിണറ്റില്‍ മാലിന്യം തള്ളിയും വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തും പ്ലംബിംഗ് നശിപ്പിച്ചുമാണ് പാര്‍ട്ടിക്കാര്‍ പണികൊടുത്തത്. ഭര്‍ത്താവ് മരിച്ചശേഷം രാധ ഒറ്റയ്ക്കാണ് മക്കളെ പഠിപ്പിച്ച് വളര്‍ത്തി വലുതാക്കിയത്. മൂന്നു മക്കളും ജോലിക്കാരാണ്. മക്കളുടെ വീട്ടില്‍ മാറിമാറി നില്‍ക്കുന്ന രാധ വല്ലപ്പോഴും മാത്രമാണ് സ്വന്തം വീട്ടിലേക്ക് വരുന്നത്.

പ്രശ്‌നങ്ങള്‍ക്ക് കാരണം

1998ലാണ് രാഘവനും ഭാര്യ രാധയും ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലവും വീടും വാങ്ങി പാലായിയില്‍ താമസം ആരംഭിക്കുന്നത്. പാലാകൊഴുവല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളിസംഘം ആ സമയത്ത് ഈ വീട്ടുപരിസരത്താണ് പരിശീലനം നടത്തിക്കൊണ്ടിരുന്നത്. (ഈ ക്ഷേത്രഭാരവാഹികള്‍ മുഴുവനും സിപിഎം പ്രവര്‍ത്തകരാണ്). പിന്നീട് പൂരക്കളി അമ്പലപ്പറമ്പിലേക്ക് മാറ്റി. രാധയുടെ കുടുംബം 4.75 സെന്‍റ് സ്ഥലവും ക്ഷേത്രത്തിന് സംഭാവനയായി നല്‍കി.

പിന്നീട് പ്രശ്‌നം വച്ചപ്പോള്‍ നിങ്ങളുടെ മറ്റൊരു സ്ഥലമാണ് പൂരക്കളി നടത്താന്‍ അനുയോജ്യമെന്ന് തെളിഞ്ഞതായും ആ സ്ഥലം വിട്ടുതരണമെന്നും പറഞ്ഞ് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ വീണ്ടും സമീപിച്ചു. നേരത്തെ വിട്ടുകൊടുത്ത സ്ഥലം തിരികെ നല്‍കുമെന്ന ഉറപ്പില്‍ ആ സ്ഥലവും ഇവര്‍ വിട്ടുനല്‍കി. എന്നാല്‍ ഭാരവാഹികള്‍ വാക്ക് പാലിച്ചില്ലെന്നും സ്ഥലം തിരികെ ലഭിച്ചില്ലെന്നും രാധ പറയുന്നു.

2012ല്‍ ഇഎംഎസ് ഭവനപദ്ധതി പ്രകാരം തേജസ്വിനി പുഴയില്‍ സ്ഥാപിച്ച പാലായി ഷട്ടര്‍ കം ബ്രിഡ്ജാണ് രാധയ്ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായത്. ഇതിനായി അപ്രോച്ച് റോഡ് നിര്‍മിക്കേണ്ടതുണ്ടായിരുന്നു. പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ 70 മീറ്റര്‍ അകലെയായി മുനിസിപ്പാലിറ്റി റോഡ് കടന്നുപോകുന്നുണ്ട്. ആ വഴിയെടുക്കാതെ വളഞ്ഞവഴിയിലൂടെ തങ്ങളുടെ പറമ്പിലൂടെ റോഡ് വെട്ടുകയായിരുന്നുവെന്ന് രാധ പറയുന്നു.

2012ല്‍ കുടുംബത്തിന്‍റെ അനുമതിയില്ലാതെ റോഡിനു വേണ്ടി ജലസേചനവകുപ്പ് 11 മീറ്റര്‍ അകലത്തില്‍ കുറ്റിയടിച്ചു. ഇതിനെതിരെ രാധ കാഞ്ഞങ്ങാട് മുന്‍സിഫ് കോടതിയില്‍ പരാതി ഫയല്‍ ചെയ്ത് ഇഞ്ചക്ഷന് ഓര്‍ഡര്‍ വാങ്ങിച്ചു. 2017 ഏപ്രില്‍ 24ന് ഓര്‍ഡര്‍ നിലനില്‍ക്കെ തന്നെ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണയോടെ ജെസിബിയുമായെത്തി രാധയുടെ പറമ്പിലെ തെങ്ങും കവുങ്ങും പിഴുത് കളഞ്ഞ് റോഡ് വെട്ടി. റോഡ് നിര്‍മിച്ച ശേഷം പറമ്പിലെ ആദായവും പാര്‍ട്ടിക്കാർ മോഷ്ടിക്കാന്‍ തുടങ്ങിയതായും രാധ പറഞ്ഞു.

പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം

പാര്‍ട്ടിക്ക് ഒരാളെയും ഊരുവിലക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. സ്ഥലമേറ്റെടുപ്പില്‍ അമ്പലക്കമ്മിറ്റിയുമായാണ് തര്‍ക്കം. സിപിഎമ്മിന് പങ്കില്ല. പ്രവര്‍ത്തകര്‍ക്ക് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്നും കുഞ്ഞമ്പു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സിപിഎം പാലായി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി പി.മനോഹരന്‍ പറഞ്ഞു.

പാലായിയിലെയും പരിസര പ്രദേശങ്ങളിലെയും പറമ്പുകളില്‍ തേങ്ങ പറിക്കുന്നത് ഇവിടുത്തെ തൊഴിലാളികളാണ്. പുറമേനിന്ന് തൊഴിലാളികള്‍ വന്നാല്‍ അതിനെ തടയുന്നത് നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമാണ്. പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് തുരങ്കം വയ്ക്കാനായി 2012 മുതല്‍ കള്ളക്കേസുകള്‍ നല്കി നാടിന്‍റെ വികസനത്തിന് തടസം നില്‍ക്കുകയാണ് രാധയുടെ കുടുംബമെന്നും ഇതിന്‍റെ സ്വാഭാവിക രോഷം നാട്ടുകാരുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്യം കാണാതെ പാലായി റെഗുലേറ്റര്‍

അതേസമയം ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവര്‍ഷത്തോളമായിട്ടും പാലമെന്ന നിലയിലല്ലാതെ റെഗുലേറ്റര്‍ എന്ന നിലയില്‍ പ്രയോജനപ്പെടാന്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച പദ്ധതിക്കായിട്ടില്ല. റഗുലേറ്ററിന്‍റെ ഷട്ടറുകള്‍ അടയ്ക്കുമ്പോള്‍ ബ്രിഡ്ജിന്‍റെ പടിഞ്ഞാറുവശത്ത് കിലോമീറ്ററുകളോളം ദൂരം പറമ്പുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമാകുന്നതാണ് പ്രശ്‌നം. പ്രായോഗിക വശങ്ങള്‍ പരിഗണിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്ന ആരോപണം അന്നുമുതല്‍ കേള്‍ക്കുന്നതാണ്.