കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, അജ്ഞാതജീവി; പുറത്തിറങ്ങാന്‍ പേടിച്ച് ഇരിയണ്ണിക്കാർ
Wednesday, March 27, 2024 6:47 AM IST
ആദൂര്‍: ഇരിയണ്ണി ഭാഗത്ത് കാട്ടാനക്ക് പിന്നാലെ കാട്ടുപോത്തുകളും കാട്ടുപന്നികളും ജനവാസമേഖലകളിലിറങ്ങിയതോടെ പുറത്തിറങ്ങാൻ മടിച്ച് ഇരിയണ്ണിക്കാർ. ഇവയെ ഓടിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രമം നടത്തുന്നതിനിടെ അജ്ഞാത ജീവിയുടെ വിളയാട്ടം മറ്റൊരു തലവേദനയായി. കഴുതപ്പുലിയോട് രൂപ സാദൃശ്യമുള്ള ജീവിയാണ് പ്രദേശത്ത് പരിഭ്രാന്തി പരത്തുന്നത്.

നായ്ക്കള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്ന ജീവിയെ കണ്ടെത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അജ്ഞാതജീവി ഏത് സമയത്തും പ്രത്യക്ഷപ്പെടുമെന്ന സാഹചര്യമുള്ളതിനാല്‍ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാന്‍ തന്നെ മടികാണിക്കുകയാണ്. ഏതുതരം ജീവിയാണ് നാട്ടിലിറങ്ങിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ വനപാലകര്‍ക്ക് സാധിച്ചിട്ടില്ല.

കുട്ടിശങ്കരന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാന കൃഷിനാശം വരുത്തുന്നതിനാല്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്. ആനയെ ഇരിയണ്ണി ഭാഗത്ത് നിന്നും തുരത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരും വനപാലകരും. തുരത്തിയോടിച്ചതിനെ തുടര്‍ന്ന് ആന എരിഞ്ഞിപ്പുഴ വഴി കുട്ടിയാനത്തേക്ക് പോയിരുന്നു. ഇന്നലെ ആന കടുമേനി, പാണ്ടി വനമേഖലകളിലേക്കാണ് കടന്നത്. ഇതിനിടയിലാണ് കാട്ടുപോത്തുകളും കാട്ടുപന്നികളും ഇറങ്ങിയിരിക്കുന്നത്. ഇവ ഉപദ്രവകാരികളായതിനാല്‍ ഭയപ്പാടോടുകൂടിയാണ് ആളുകള്‍ നടന്നുപോകുന്നത്.

ചൂട് കൂടിയതോടെ വനപ്രദേശങ്ങളില്‍ ജലലഭ്യതയും ഭക്ഷണവും കുറവായ സാഹചര്യത്തിലാണ് ആനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നത്. വനമേഖലകളിലെ ചില ഭാഗങ്ങളില്‍ വനപാലകര്‍ മുന്‍കൈയെടുത്ത് കുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്തുള്ള മൃഗങ്ങള്‍ക്ക് മാത്രമേ ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുള്ളൂ.

വെള്ളം ലഭ്യമല്ലാത്ത വനപ്രദേശങ്ങളില്‍ നിന്ന് മൃഗങ്ങള്‍ കൂടടതതോടെയാണ് നാട്ടിലിറങ്ങുന്നത്. തുടര്‍ച്ചയായി കൃഷിനാശം വരുത്തുന്നതിനാല്‍ കൃഷി തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പല കര്‍ഷകരും. അര്‍ഹമായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.