പനംകുറ്റിക്കടുത്ത് പോത്തുചാടിയിൽ കാട്ടാനകളെത്തുന്നതു പതിവ്
Tuesday, April 23, 2024 12:46 AM IST
വടക്കഞ്ചേരി: പീച്ചി വനാതിർത്തിയിലെ സോളാർ വേലിയെല്ലാം തകർന്നു. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ എത്തുമെന്ന ആശങ്കയിൽ കർഷകർ.

പനംകുറ്റിയുടെ മുകൾഭാഗമായ കൊന്നക്കാട് ഭാഗത്ത് മരങ്ങൾ വീണും പരിചരണമില്ലാതെയും വനാതിർത്തിയിലെ വേലി പൂർണമായും തകർന്ന നിലയിലാണ്.

ഇവിടെ അടുത്ത് പോത്തുചാടിയിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞ രാത്രിയും ഇവിടെ ആനക്കൂട്ടങ്ങളെത്തി.

പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തിനു കീഴിലുള്ള പോത്തുചാടി ഫോറസ്റ്റ് സ്റ്റേഷനടുത്താണ് കഴിഞ്ഞ ദിവസങ്ങളിൽ ആനയിറങ്ങിയത്. കിലോമീറ്ററുകളേറെ ദൂരത്തിൽ വൈദ്യുതി വേലി പ്രവർത്തനരഹിതമാണിപ്പോൾ.

മഴക്കാലമാകുന്നതോടെ ഇനി ആനകൾ കൂട്ടത്തോടെ ഈ പ്രദേശങ്ങളിലിറങ്ങും. അതിനു മുന്നേ സോളാർ വേലികൾ റിപ്പയർ ചെയ്ത് വനാതിർത്തികൾ സുരക്ഷിതമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

വനാ തിർത്തികളിലൂടെ ദിവസവും നടന്ന് വനാതിർത്തി സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന കൂടുതൽ വാച്ചർ മാരുടെ സേവനവും ഇവിടെയുണ്ടാകണം.