x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദിവ്യപ്രഭയിൽ ഡെസ്റ്റിമോണ..!

ടി.ജി. ബൈജുനാഥ്
Published: March 16, 2026 11:03 AM IST | Updated: March 16, 2026 11:04 AM IST

ദിവ്യപ്രഭയുടെ അഭിനയ വിസ്മയങ്ങളിലേറെയും "അറിയിപ്പ്’, "ഫാമിലി’, "പ്രഭയായ് നിനച്ചതെല്ലാം’, തമാശ’ എന്നിങ്ങനെ കലാമൂല്യമേറിയ സിനിമകളിലാണ്. അതേസമയം, "ഇതിഹാസ’, "ടേക്ക്ഓഫ്’, "നിഴല്‍’ തുടങ്ങിയ കമേഴ്സ്യല്‍ ഹിറ്റുകളിലെ വേറിട്ട വേഷങ്ങളും നമ്മുടെ മുന്നിലുണ്ട്. എല്ലാത്തരം സിനിമകളും വേഷങ്ങളും ഇഷ്ടത്തോടെ ആസ്വദിച്ച് അതിലേക്ക് അലിഞ്ഞുചേരുന്ന അഭിനയപ്രണയം.

കൃഷാന്തിന്‍റെ പുത്തന്‍പടം മസ്തിഷ്കമരണ’ത്തില്‍ ചിരിയുണര്‍ത്തുന്ന, അമിതാവേശം തുളുമ്പുന്ന, സരസമായ വക്കീല്‍ കഥാപാത്രം ഡെസ്റ്റിമോണ ദിവ്യപ്രഭയിലെ അഭിനേത്രിയുടെ ഇതുവരെ കാണാത്ത മുഖങ്ങളുടെ വെളിപ്പെടുത്തലാകുന്നു.

"എനിക്ക് ഇങ്ങനെയൊരു ബ്രേക്ക് ആവശ്യമായിരുന്നു. എന്നെ ഇങ്ങനെ കാണുമ്പോള്‍ ആളുകള്‍ മാറി ചിന്തിച്ചേക്കാം. എനിക്കായി പലതരം കഥാപാത്രങ്ങള്‍ ആലോചിക്കാനുള്ള സന്ദര്‍ഭം ഇതിലൂടെ ഉണ്ടാവട്ടെ’ -ദിവ്യപ്രഭ പറയുന്നു.

കൃഷാന്തിന്‍റെ സിനിമ ആഗ്രഹിച്ചിരുന്നോ..?

K-Rail Survey

കൃഷാന്തിന്‍റെ "ആവാസവ്യൂഹം’, "പുരുഷപ്രേതം’ എന്നിവ കണ്ടിരുന്നു. വേറിട്ട ചിന്തകളും വേറെ തലത്തിലുള്ള മേക്കിംഗും ദൃശ്യങ്ങളുമുള്ള സിനിമകള്‍. ഞങ്ങള്‍ക്കിടയില്‍ ഫെസ്റ്റിവലുകളിലെ പരിചയമുണ്ടായിരുന്നു. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചു. ഡെസ്റ്റിമോണ എന്ന ഏറെ ക്രേസി ആയ, ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രം. സ്ത്രീകഥാപാത്രങ്ങളെ ഇങ്ങനെ എഴുതുന്നതുതന്നെ വളരെ അപൂര്‍വമായാണ്. എല്ലാ തരത്തിലും വേറിട്ട സിനിമയും ജോണറും.

"മസ്തിഷ്കമരണം’ പറയുന്നത്..‍?

2046ല്‍ കൊച്ചിയില്‍ സംഭവിക്കുന്ന സൈബര്‍ പംക് (ടെക്നോളജിക്കലി ഹൈ, ലോ ലൈഫ് സ്റ്റൈല്‍) ജോണറിലുള്ള സിനിമ. സൈ ഫൈ മൂവിയല്ല. സറ്റയര്‍ സ്വഭാവമാണ്. ആദ്യാവസാനം കോമഡിയാണ്. നമ്മുടെ അനുഭവങ്ങളുമായി ബന്ധിപ്പിക്കാനാകുന്ന ഉള്ളടക്കം. പാപ്പരാസി സംസ്കാരവും ചര്‍ച്ചയാകുന്നു. ഡിജിറ്റല്‍ ബീയിംഗ്സിനെ ആശ്രയിച്ച് പെട്ടെന്നു തീരുമാനമെടുക്കേണ്ടിവരിക, ബുദ്ധിപരമായി ഏറെ ഡിസ്കണക്റ്റഡാവുക, വൈകാരിക തലത്തില്‍ മാത്രം കാര്യങ്ങള്‍ സംഭവിക്കുക... ഇതൊക്കെ പശ്ചാത്തലമാകുന്നു. ഓര്‍മകളെ ഡിലീറ്റ് ചെയ്യുക, മറ്റൊരാളിന്‍റെ ഓര്‍മകള്‍ അനുഭവിക്കുക തുടങ്ങിയ വേറെ ലെവല്‍ സംഭവങ്ങളുമുണ്ട്.

കോടതി സീനുകളിലെ പുതുമ..?

സാധാരണ കോടതിയുടെ പെരുമാറ്റച്ചട്ടങ്ങളോ മര്യാദകളോ ഒന്നും ഇതിലില്ല. ഞാനും വിഷ്ണു അഗസ്ത്യയുമാണ് അഭിഭാഷകര്‍. നീണ്ട സംഭാഷണങ്ങള്‍, മോണലോഗുകള്‍. അതിനിടയില്‍ കോമഡിയും ചെയ്യണം. അതു സൂക്ഷ്മമായ രീതിയിലുള്ളതല്ല, ഏറെ ലൗഡായതാണ്. ഇതെല്ലാം ചേര്‍ത്തുള്ള അവതരണം വെല്ലുവിളിയായി. പക്ഷേ, ഏറെ രസിച്ചാണ് ഈ വേഷം ചെയ്തത്. കുറേ ആളുകള്‍ക്ക് അത് ഇഷ്ടപ്പെട്ടു, അവര്‍ ആസ്വദിച്ചു, ചിരിച്ചു എന്നറിയുമ്പോള്‍ സന്തോഷം. എന്‍റെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ളവരില്‍ എന്നെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ വലിയ മാറ്റം ഉണ്ടായതായി വിവിധ പ്രതികരണങ്ങളില്‍ നിന്ന് അറിയുന്നുണ്ട്.

ഇത്തരം പരീക്ഷണങ്ങള്‍ സ്വീകരിക്കപ്പെടുന്നുണ്ടോ..‍?

K-Rail Survey

ചെറുപ്പക്കാരും ജെന്‍ സിയുമാണ് ഇതിന്‍റെ പ്രധാന പ്രേക്ഷകര്‍. ഇതില്‍ വര്‍ക്കി മ്യൂസിക് ചെയ്ത വേറിട്ട 12 പാട്ടുകളുണ്ട്. ഇതിന്‍റെ സൗണ്ട് ഡിസൈനും മ്യൂസിക്കും തിയറ്റര്‍ ക്വാളിറ്റിയില്‍തന്നെ അനുഭവിച്ചറിയേണ്ടതാണ്. കുറച്ചുനാളുകള്‍ക്കപ്പുറം ഈ സിനിമ എല്ലാ രീതിയിലും ഇതിലുമധികം ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

ഇത്തരത്തില്‍ പ്രാധാന്യമുള്ള മുഴുനീള വേഷങ്ങള്‍ കുറവല്ലേ..‍?

ഞാന്‍ "അറിയിപ്പി’ല്‍ മുഴുനീള വേഷമാണു ചെയ്തത്. പക്ഷേ, ഈയൊരു ടൈപ്പ് അല്ലെന്നേയുള്ളൂ. പക്ഷേ, വേറൊരു രീതിയില്‍ ഏറെ ഗൗരവത്തില്‍ തന്നെയാണു പെര്‍ഫോം ചെയ്തത്. ഏറെ തീവ്രമായി, സൂക്ഷ്മതലത്തില്‍ അഭിനയിക്കുക ഒട്ടും എളുപ്പമല്ല. ഡെസ്റ്റിമോണ പോലെ ലൗഡായതു മാത്രമല്ല പെര്‍ഫോമന്‍സ്. എനിക്ക് ഇങ്ങനെയൊരു കഥാപാത്രം ഇപ്പോഴാണു കിട്ടിയത് എന്നേയുള്ളൂ.

കൃഷാന്തിന്‍റെ പിന്തുണ..?

വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള രസകരമായ സെറ്റ്. ആര്‍ട്ടിസ്റ്റിനും അത്രയും സ്വാതന്ത്ര്യത്തോടെ പെര്‍ഫോം ചെയ്യാനാവും. ഡയറക്ടര്‍ എന്നുപറഞ്ഞു മാറിനില്‍ക്കാതെ നമ്മുടെ ഇടയിലെത്തി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന, നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളുന്ന സംവിധായകന്‍. അത്തരം ഇടങ്ങളില്‍ നിന്നാണ് ഇത്തരം മാജിക്കുകള്‍ ഉണ്ടാകുന്നത്.

കൊമേഴ്സ്യല്‍ സിനിമകളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നുണ്ടോ..?

എന്നെ ഏറെയും കണ്ടിട്ടുള്ളതു സമാന്തര സിനിമകളിലായതിനാല്‍ കൊമേഴ്സ്യല്‍ സിനിമകളിലേക്കു വിളിച്ചാല്‍ വരില്ലായിരിക്കും എന്നു കുറേ ആളുകള്‍ വിചാരിക്കുന്നുണ്ടാവും. നേരിട്ടു വിളിച്ചു സംസാരിക്കുമ്പോഴേ വാസ്തവം അറിയുകയുള്ളൂ. മുമ്പ് കൊമേഴ്സ്യല്‍ സിനിമകളില്‍ ചെയ്ത കഥാപാത്രങ്ങളൊക്കെയും ടൈപ്പ് കാസ്റ്റ് ആയിരുന്നില്ല. എല്ലാത്തരം സിനിമകളെയും സിനിമയായിത്തന്നെയാണു കാണുന്നത്. ശരിക്കും, ഞാന്‍ കാത്തിരിക്കുകയാണ്.

സഹതാരങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍..?

K-Rail Survey

രജിഷ, ജഗദീഷ്, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, ശ്രീനാഥ് ബാബു, ഷിന്‍സ് ഷാന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കോംബിനേഷനുകള്‍. അതിലേറെയും വിഷ്ണുവുമായാണ്. പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളിലൂടെ ഏറെ ആസ്വദിച്ചു ചെയ്ത കോടതിസീനുകള്‍. ജഗദീഷേട്ടന്‍റെയും മറ്റും ക്ലോസെടുത്തപ്പോള്‍ ഞാന്‍ മോണിട്ടറിന്‍റെ അടുത്തുപോയി കാണാറുണ്ടായിരുന്നു. കണ്ടിരുന്നുപോകുന്ന പെര്‍ഫോമന്‍സ്.

"പ്രഭയായ് നിനച്ചതെല്ലാം’ സ്വാധീനിക്കുന്നത്..‍?

അതിന്‍റെ വര്‍ക്ക്ഷോപ്പും റിഹേഴ്സലുകളും എനിക്കു വേറൊരുതരം സ്കൂളായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവരായിരുന്നു ഒപ്പമുള്ളവര്‍. മുന്നറിവുകള്‍ മാറ്റിവച്ചും പുതിയ കാര്യങ്ങള്‍ പഠിച്ചും സൃഷ്ടിപരമായ സംതൃപ്തി അനുഭവിച്ച കാലം. കാന്‍സിനുശേഷം ലോകസിനിമയുടെ ഭാഗമായ അനുഭൂതിയായിരുന്നു.

ഇനി ഏതുതരം വേഷങ്ങള്‍..?

എനിക്കു സ്ക്രിപ്റ്റ് ബോധ്യമാവണം. എന്‍റെ കഥാപാത്രം മുമ്പു ചെയ്യാത്തതാണ്, കൊള്ളാം എന്നു തോന്നിയാല്‍ ഏതു സംവിധായകനൊപ്പവും സിനിമ ചെയ്യും. എനര്‍ജറ്റിക് ആയ കഥാപാത്രങ്ങള്‍ വേണം. കുറച്ചു സൂക്ഷ്മതലത്തിലുള്ള കോമഡി ചെയ്യണം. കുറച്ചുകൂടി കൊമേഴ്സ്യലായ സിനിമകളുടെ ഭാഗമാവണം.

അടുത്ത സിനിമകള്‍..‍?

ഡോണ്‍ പാലത്തറ, കമല്‍ കെ. എം. എന്നിവരുടെ സിനിമകള്‍ റിലീസിനൊരുങ്ങുന്നു. കൊച്ചിയിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതപ്രയാസങ്ങളും അവരുടെ പോരാട്ടവുമൊക്കെയാണു ഡോണിന്‍റെ സിനിമ. കമലിന്‍റേതു പരീക്ഷണചിത്രമാണ്. ഞാനും ഉര്‍വശിച്ചേച്ചിയും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിലാണ് ഇനി അഭിനയം. ഫിലിം മേക്കിംഗിലും താത്പര്യമുണ്ട്. ഭാവിയില്‍ സംവിധാനം ഉള്‍പ്പെടെ ചെയ്തേക്കാം.

Tags : divyaprabha interview starchat

Recent News

Corehub Up