x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ചിരിയിലുണ്ട് എല്ലാം; ലിസിയേയും പ്രിയദർശനേയും ചേർത്തുപിടിച്ച് മമ്മൂട്ടി


Published: March 17, 2026 10:01 AM IST | Updated: March 17, 2026 10:02 AM IST

നടി ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് ലിസി പങ്കുവച്ചിരിക്കുന്നത്.

എന്നാൽ ചിത്രത്തിന്‍റെ പ്രത്യേകത എന്തെന്നുവച്ചാൽ ലിസിക്കൊപ്പം പ്രിയദർശനും ആ ചിത്രത്തിലുണ്ടെന്നതും മമ്മൂട്ടി ചിരിയോടെ നടുക്ക് നിന്ന് ഇരുവരെയും ചേർത്തുപിടിച്ചിരിക്കുന്നതുമാണ്.

ലിസിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്റ്റുഡിയോ ആയ ലെ മാജിക് ലാന്‍റേണിൽ വെച്ചാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ലിസിയും പ്രിയദർശനും പകർത്തിയത്.

മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്‍റെ വോയിസ് റിക്കാർഡിംഗിനായാണ് മമ്മൂട്ടി ഇവിടെയെത്തിയത്. തങ്ങളുടെ സ്റ്റുഡിയോയിലേക്ക് മമ്മൂട്ടി എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ലിസി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

"ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ മലയാള ചിത്രമായ പേട്രിയറ്റിന്‍റെ വോയിസ് റിക്കാർഡിംഗിനായി ലെ മാജിക് ലാന്‍റേണിൽ ഇതിഹാസമായ പത്മഭൂഷൺ മമ്മൂട്ടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിൽ അതിയായ സന്തോഷമുണ്ട്. മമ്മൂക്ക എക്കാലത്തെയും പോലെ ആകർഷകമായി കാണപ്പെട്ടു.

അദ്ദേഹത്തിന്‍റെ മാസ്മരിക പ്രഭാവലയവും ഊർജ്ജസ്വലതയും അദ്ദേഹത്തിന്‍റെ 30-കളിലെന്നപോലെ കാലാതീതമാണ്. പേട്രിയറ്റിന്‍റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു.' ലിസിയുടെ വാക്കുകൾ ഇങ്ങനെ.

ഏതായാലും മമ്മൂട്ടിയുടെ ചിത്രങ്ങൾക്കൊപ്പം തന്നെ പ്രിയദർശന്‍റെയും ലിസിയുടെയും ആ സന്തോഷവും ശ്രദ്ധേയമാകുകയാണ്.

വിവാഹബന്ധം വേർപിരിഞ്ഞ ലിസിയും പ്രിയദർശനും ഈയടുത്താണ് വീണ്ടും ഒന്നിച്ചത്. സംവിധായകൻ സിബി മലയിലിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇരുവരും ഒന്നിച്ച് ഒരു കാറിലെത്തിയത് വലിയ വാർത്തകൾക്കിടയാക്കിയിരുന്നു.

നവദമ്പതികൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം പ്രിയദർശന്‍റെ കൈ പിടിച്ചാണ് ലിസി വേദി വിട്ടിറങ്ങിത്.

1990 ലായിരുന്നു പ്രിയദർശന്‍റെയും ലിസിയുടെയും വിവാഹം. 24 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷം 2015 ലാണ് ഇരുവരും പിരിഞ്ഞത്.

2023ൽ മകൻ സിദ്ധാർഥിന്‍റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ചിരുന്നു. ചെന്നൈയിലെ ഫ്ളാറ്റിൽ സ്വകര്യമായി നടന്ന ചടങ്ങിൽ പ്രിയദർശനും ലിസിയും കല്യാണിയും അ‌ടുത്ത ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.

വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ട്. പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്‍റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിനും ഒന്നിക്കാറുണ്ട്.

Tags : Mammootty lissy Priyadarshan

Recent News

Corehub Up