ന്യൂഡൽഹി: ഡൽഹിയിലെ ഉസ്മാൻപൂരിൽ 15 വയസുകാരനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പ്രധാന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട 15 വയസുകാരൻ പത്താം ക്ലാസ് വിദ്യാർഥിയാണ്. കുട്ടിയുടെ സഹോദരനും മറ്റൊരു യുവാവും തമ്മിൽ തർക്കമുണ്ടയായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടതാണ് വിദ്യാർഥി. തർക്കം പിന്നീട് രൂക്ഷമാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് 17 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.