ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: 56 പേർ കൊല്ലപ്പെട്ട 2008ലെ അഹമ്മദാബാദ് സ്ഫോടന പരന്പരക്കേസിൽ 38 ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരുടെ വധശിക്ഷ ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി. 11 പ്രതികളുടെ ജീവപര്യന്തം തടവും ഹൈക്കോടതി ശരിവച്ചു.
ജസ്റ്റീസുമാരായ എ.വൈ. കോഗ്ജെ, സമീർ ദാവേ എന്നിവരാണ് വിധി പ്രഖ്യാപിച്ചത്. ഇത്രയധികം പേർക്ക് കോടതി വധശിക്ഷ വിധിക്കുന്നത് ആദ്യ സംഭവമാണ്.
2008 ജൂലൈ 26ന് അഹമ്മദാബാദിലെ വിവിധ മേഖലകളിൽ 70 മിനിറ്റിനിടെ 21 ബോംബ് സ്ഫോടനങ്ങളാണ് ഉണ്ടായത്. ആശുപത്രികൾക്കു നേർക്കും ഭീകരർ ആക്രമണം നടത്തിയിരുന്നു.
2022 ഫെബ്രുവരിയിൽ 38 പേർക്കു തൂക്കുകയറും 11 പേർക്കു ജീവപര്യന്തം തടവും പ്രത്യേക കോടതി വിധിച്ചിരുന്നു.
Tags : Ahmedabad blast Death sentence upheld