കാക്കിനഡ: ആന്ധ്രപ്രദേശ് കാക്കിനഡയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇതോടെ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി.
വെറ്റ്ലപാലം സമാർലകോട്ടയിലുണ്ടായ അപകടത്തിൽ ആദ്യം 20 പേരുടെ മരണമാണു സ്ഥിരീകരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർകൂടി തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിനു കീഴടങ്ങി.
പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം മറ്റ് അഞ്ച് പേർ അപകടനില തരണം ചെയ്തു.