ലക്നോ: ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. 6E 6650 എന്ന വിമാനത്തിൽ ഞായറാഴ്ച രാവിയായിരുന്നു സംഭവം.
വിമാനത്തിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്. തുടർന്ന് ലക്നോ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 238 പേരാണുണ്ടായിരുന്നത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് വിമാനം തിരിച്ചിറക്കിയതെന്നും ഇൻഡിഗോ ഇറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ബോംബ് സ്ക്വാഡും സിഐഎസ്എഫ് സംഘവും വിമാനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.