നാഗ്പുർ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നാഗ്പുരിൽ പ്രതിഷേധം നടത്തി.
പാറ്റയുടെ മുഖംമൂടി ധരിച്ച നൂറുകണക്കിനു യുവാക്കൾ ഉൾപ്പെടെ പ്രതിഷേധക്കാർ കേന്ദ്രസർക്കാരിനെതിരേ പ്ലാക്കാഡുകളുമായാണ് എത്തിയത്.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിൽനിന്ന് യുവാക്കൾ വിട്ടുനിൽക്കണമെന്ന് പ്രതിഷേധത്തെ അഭിസംബോധന ചെയ്ത കോക്രോച്ച് സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു.
പ്രതിഷേധവേദിയിലേക്ക് കാവി വസ്ത്രങ്ങൾ അണിഞ്ഞ് ജയ്ശ്രീ രാം മുദ്രാവാക്യം വിളികളുമായി ഒരു സംഘം എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കോക്രോച്ച് പാർട്ടി യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം.