ഹസൻ മഹ്മൂദ്
ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ടെസ്റ്റ് മത്സരത്തിനെത്തിയ ബംഗ്ലാദേശ് കംഗാരുപ്പടയെ ഞെട്ടിച്ചു.
ഡാർവിനിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ ബംഗ്ലാദേശ് പേസർമാർ വെറും 198 റണ്‍സിന് കൂടാരം കയറ്റി. 55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി കരിയറിലെ മികച്ച പ്രകടനവുമായി വലങ്കയ്യൻ പേസർ ഹസൻ മഹ്്മൂദ് തിളങ്ങിയപ്പോൾ കംഗാരുപ്പട വീണു.
23 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസീസ് മണ്ണിലേക്ക് ബംഗ്ലാദേശിന്റെ വരവ്. സ്കോർ: ഓസ്ട്രേലിയ- 53 ഓവറിൽ 198. ബംഗ്ലാദേശ്- 24 ഓവറിൽ 96/1.
ഓസീസ് വീഴ്ച
ഓപ്പണർമാരായ ട്രാവിസ് ഹെഡും (22), ജാക് വെതാറൾഡും (23) ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 45 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷമാണ് ഓസീസ് തകർന്നത്. ജാക്ക് വെതറാൾഡ്, ട്രാവിസ് ഹെഡ് എന്നിവരെ തുടർച്ചയായ ഓവറുകളിൽ മടക്കി ഹസൻ മഹ്്മൂദ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തുടർന്ന് മാർനസ് ലബുഷെയ്നും (1), കാമറൂണ്‍ ഗ്രീൻനും (13) നിലയുറപ്പിക്കാനായില്ല. ഒടുവിൽ സ്മിത്തിന്റെ (71) മികവിൽ 198ൽ എത്തി.
55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യൻ പേസർ ഹസൻ മഹ്്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്.
ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റണ്‍സ് എന്ന നിലയിലാണ്.
Tags : Australia Embarrassed BowledOut Bangladesh TestCricket Sports