ലക്നോ: ഉത്തർപ്രദേശിലെ അടിസ്ഥാനസൗകര്യവികസനത്തിൽ നിർണായകമാകുന്ന ഗംഗ എക്സ്പ്രസ് വേയുടെ നിർമാണോദ്ഘാടനം അടുത്ത ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
37,000 കോടിരൂപയാണു പദ്ധതിക്കു വകയിരുത്തിയിരിക്കുന്നത്. ത്വരിതപുരോഗതിക്ക് നാലു ഭാഗങ്ങളായി നിർമാണം വിഭജിച്ചിരിക്കുകയാണ്.മൊത്തം 594 കിലോമീറ്റർ ദൈർഘ്യത്തിലാണ് എക്സ്പ്രസ് വേ. 9,000 കോടി മുടക്കി ആദ്യഘട്ടത്തിൽ 29.70 കിലോമീറ്റർ ഭാഗത്തെ പണി പൂർത്തിയാക്കും.
രണ്ടാംപാക്കേജിൽ 151.70 കിലോമീറ്ററും മൂന്നാംപാക്കേജിൽ 155.70 കിലോമീറ്ററും ഉണ്ടാകും. 9,000 കോടിരൂപയാണു രണ്ട് ഘട്ടങ്ങളിലും പ്രതീക്ഷിക്കുന്ന ചെലവ്. നാലാമത്തത് 156.847 കിലോമീറ്റർ ദുരത്തിലാണ്. 9,500 കോടിരൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.