സേലം: സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ. കിച്ചിപാളയം സ്വദേശി ശ്രീധറാണ് പിതാവ് ധനപാലിനെ കുത്തിക്കൊന്നത്.
കുടുംബസ്വത്ത് തന്റെ പേരിലേയ്ക്ക് മാറ്റി എഴുതണമെന്ന് ശ്രീധർ നാളുകളായി ധനപാലിനോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ധനപാലിന്റെ വീട്ടിലെത്തിയ ശ്രീധർ സ്വത്തിന്റെ പേരിൽ തർക്കത്തിലേർപ്പെട്ടു.
സ്വത്ത് കൈമാറാൻ ധനപാൽ വിസമ്മതിച്ചതോടെ കോപാകുലനായ ശ്രീധർ കത്തി ഉപയോഗിച്ച് പിതാവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ധനപാൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ധനപാലിനെ രക്ഷിക്കാൻ ഓടിയെത്തിയ ശ്രീധരിന്റെ സഹോദരി പ്രിയയെയും ഇയാൾ ആക്രമിച്ചു. പരിക്കേറ്റ പ്രിയയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ശ്രീധരിനെ തടഞ്ഞുവയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ധനപാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.