ഗാംഗ്ടോക്: കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസപ്പെട്ടതോടെ സിക്കിമിലെ ചുഗ്താഗിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ചൊവ്വാഴ്ച രാത്രിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ലാച്ചനിലേക്ക് പോകുന്ന 200-ഓളം വിനോദസഞ്ചാരികൾ വഴിമധ്യേ കുടുങ്ങിയെന്നും മാംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു.
കുടുങ്ങിപ്പോയ സഞ്ചാരികൾക്ക് ചുഗ്താഗാവിലെ ക്യാന്പിൽ താമസമൊരുക്കി. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കൂ എന്ന് അധികൃതർ അറിയിച്ചു. എന്നാൽ ലാച്ചുഗിലേക്കുള്ള പാതയിലെ തടസങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇവിടെയുണ്ടയിരുന്ന സഞ്ചാരികളെ സുരക്ഷിതരായി ഗാംഗ്ടോകിലേയ്ക്ക് മടക്കി അയച്ചു.
2023 ലുണ്ടായ പ്രളയത്തിന് ശേഷം മാർച്ച് ഒമ്പതിനായിരുന്നു ലാച്ചൻ പാത വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് സോംഗോ തടാകം, നാഥുല തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.
Tags : Tourist Chungthang Landslide