x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാർലമെന്‍റ് പ്രത്യേക സമ്മേളനം: വനിതാ സംവരണ ബില്ലിൽ ചർച്ച രാത്രി വൈകിയും നീളുന്നു


Published: April 16, 2026 11:27 PM IST | Updated: April 16, 2026 11:27 PM IST

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള ഭരണഘടനാ ഭേദഗതിയെക്കുറിച്ചും മണ്ഡല പുനർനിർണയത്തെക്കുറിച്ചും ലോക്‌സഭയിൽ നടക്കുന്ന നിർണായക ചർച്ചകൾ സജീവമായി തുടരുന്നു. ഏപ്രിൽ 16ന് ഉച്ചയ്ക്ക് 1:00 മണിയോടെയാണ് ലോക്‌സഭയിൽ ഈ വിഷയത്തിൽ ഔദ്യോഗികമായ ചർച്ചകൾക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷാംഗങ്ങളും ചർച്ചയിൽ പങ്കുചേർന്നു.

നിലവിലെ തീരുമാനമനുസരിച്ച്, അംഗങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് രാത്രി 11:30 വരെ ചർച്ചകൾ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. ഓരോ പാർട്ടിയിലെയും പ്രമുഖ നേതാക്കൾക്ക് സംസാരിക്കാൻ സമയം അനുവദിച്ചിട്ടുള്ളതിനാൽ അർദ്ധരാത്രിയോടെ മാത്രമേ വോട്ടെടുപ്പിലേക്കോ സമാപനത്തിലേക്കോ കടക്കുകയുള്ളൂ.

രാജ്യത്തെ സ്ത്രീശക്തിയെ ശാക്തീകരിക്കുന്നതിനായുള്ള ചരിത്രപരമായ നീക്കമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ലോക്‌സഭയിലെ സീറ്റുകൾ 850 ആയി വർദ്ധിക്കുന്നതോടെ ഒരു സംസ്ഥാനത്തിനും പ്രാതിനിധ്യം കുറയില്ലെന്ന് കേന്ദ്രം ഉറപ്പുനൽകി.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ചർച്ചയിൽ സജീവമായി ഇടപെടുന്നു. സംവരണത്തിനൊപ്പം ജാതി സെൻസസ് കൂടി നടപ്പാക്കണമെന്നും ഒബിസി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം.

തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മണ്ഡല പുനർനിർണയത്തിലെ ആശങ്കകൾ ഉന്നയിച്ചു. ഇതിന് മറുപടിയായി കേരളത്തിന് 30 സീറ്റുകളും തമിഴ്‌നാടിന് 59 സീറ്റുകളും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

വിപുലമായ ചർച്ചകൾക്ക് ശേഷം നാളെ രാവിലെ പുതിയ റിപ്പോർട്ടുകൾ സഭയിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ വൈകുന്നേരം നാല് മണിയോടെയാകും ബില്ലിൽ വോട്ടെടുപ്പ്. 

Tags : Amith Sha Parliament Women's Reservation Bill Latest News

Recent News

Corehub Up