x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ


Published: April 1, 2026 07:13 PM IST | Updated: April 1, 2026 07:13 PM IST

ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷാവസ്ഥ പരിഹരിക്കാനും സമാധാന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി.

വിവിധ സമുദായങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനും ക്രമസമാധാനം പൂർവ്വസ്ഥിതിയിലാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ അമിത് ഷാ മുഖ്യമന്ത്രിക്ക് നൽകി. സമാധാന ചർച്ചകൾ ത്വരിതപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂരിനായി പ്രത്യേകമായി ഒരു 'മഹിളാ ഇന്ത്യ റിസർവ് ബറ്റാലിയൻ' സ്ഥാപിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു.

മുൻപ് എൻ. ബിരേൻ സിങ്ങിനെ മാറ്റി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നെങ്കിലും, പിന്നീട് അനുനയ നീക്കത്തിന്‍റെ ഭാഗമായാണ് യുംനാം ഖേംചന്ദിനെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമിച്ചത്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയെ ഉപമുഖ്യമന്ത്രിയാക്കിയും സർക്കാർ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ചിരുന്നു.

 

Tags : Amith Sha Latest News News

Recent News

Corehub Up