ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും അതീവ ഗുരുതരാവസ്ഥയിലെത്തി.
മലിനീകരണ തോത് അളക്കുന്ന 40 കേന്ദ്രങ്ങളിൽ 27 എണ്ണത്തിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണു രേഖപ്പെടുത്തിയത്. ഇതോടൊപ്പം കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ദൃശ്യപരതയും കുറഞ്ഞു. താപനിലയിലും കാര്യമായ മാറ്റം രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
അതേസമയം, മലിനീകരണം രൂക്ഷമായതോടെ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാലാവധി കഴിയാത്ത മലിനീകരണ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ വാഹനങ്ങൾക്കു പെട്രോൾ നൽകൂ.
ദൃശ്യപരത കുറഞ്ഞതോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. 270 ഓളം വിമാനങ്ങളാണ് ഇന്നലെ മാത്രം വൈകി സർവീസ് നടത്തിയത്.
ട്രെയിൻ ഗതാഗതത്തെയും കാലാവസ്ഥ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിൽ നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.