ഇംഫാൽ: മണിപ്പുരിൽ നാഗ വിഭാഗക്കാർ ബന്ദികളാക്കിയ 14 കുക്കികളുടെ മോചനം വൈകുന്നു.
ബന്ദികളുടെ മോചനത്തിന് തീരുമാനമായിരുന്നുവെങ്കിലും നാഗ സംഘടനയിലെ യുവനേതാക്കളുടെ എതിർപ്പിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
തിങ്കളാഴ്ച രണ്ടു മണിക്ക് ബന്ദികളെ മോചിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കുകയാണെന്ന് യുണൈറ്റഡ് നാഗ കൗൺസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. കഴിഞ്ഞമാസം 13 നാണ് കുക്കികളെ സായുധസംഘം ബന്ദികളാക്കിയത്.
മോചനത്തിനായി നാഗ സംഘടനകളുടമായി നിരവധി തവണ ചർച്ചകൾ നടന്നിരുന്നു.