x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിസിഎസിലെ മതപരിവര്‍ത്തന വിവാദം പുകയുന്നു


Published: April 18, 2026 12:54 AM IST | Updated: April 18, 2026 12:54 AM IST

നാസിക്ക്: പ്രമുഖ ഐടി കന്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ (ടിസിഎസ്) മഹാരാഷ്‌ട്രയിലെ നാസിക്ക് സെന്‍ററിൽ നടന്ന നിർബന്ധിത മതപരിവർത്തനശ്രമവും ലൈംഗികപീഡനവും സംബന്ധിച്ച വിവാദം പുകയുന്നു.

സ്ഥാപനത്തിലെ ഒരു ജീവനക്കാരി നല്‍കിയ പരാതി അവഗണിക്കാനും അതു റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാനും കമ്പനിയിലെ എച്ച്ആര്‍ വിഭാഗം മേധാവി ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. എച്ച്ആര്‍ വിഭാഗം മേധാവി അശ്വിനി ചൈനാനിക്കെതിരേയാണു പോലീസ് റിപ്പോർട്ട്.

അതിനിടെ വിവാദത്തിന്‍റെ കേന്ദ്രബിന്ദുവായ നിത ഖാനെ കഴിഞ്ഞയാഴ്ച കമ്പനി സസ്പന്‍ഡ് ചെയ്തതായ രേഖകള്‍ പുറത്തുവന്നു. മറ്റ് ഏതാനും ഉദ്യോഗസ്ഥര്‍ നിരീക്ഷണവിധേയരാണെന്ന വിവരവും പരസ്യമായി. 2021ല്‍ കമ്പനിയിലെത്തിയ നിദ ഖാന്‍ പ്രോസസ് അസോസിയേറ്റ് എന്ന ചുമതലയാണു വഹിച്ചിരുന്നത്. ഇവർ ഒളിവിലാണ്. ലൈംഗികാതിക്രമം, മാനസിക പീഡനം, മതപരമായ പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം എന്നിവയുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അശ്വിനി ചൈനാനിയും മറ്റ് ആറു പുരുഷ ജീവനക്കാരും ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. അന്വേഷണത്തിനു പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്ന് ഫഡ്നാവിസ്

കോൽക്കത്ത: ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) നാസിക് സെന്‍ററിലെ ലൈംഗികചൂഷണവും മതപരിവർത്തനവുമായി ബന്ധപ്പെട്ട മൊഡ്യൂൾ ഇല്ലാതാക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.

കമ്പനി വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണത്തെ സഹായിക്കുന്നതിനാവശ്യമായ നടപടികൾ ആരംഭിക്കുകയും ചെയ്തു. കേസിൽ ഉൾപ്പെട്ടവരെ ആരെയും സംരക്ഷിക്കില്ല. കേന്ദ്ര ഏജൻസികളുടെ സഹായം തേടുന്നുണ്ടെന്നും ഫഡ്‌നാവിസ് കോൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags : Religious conversion conversion controversy TCS

Recent News

Corehub Up