x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രേഖകളുള്ള ഒരാൾ പോലും പുറത്താകരുത്; പശ്ചിമ ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതി


Published: February 25, 2026 07:39 AM IST | Updated: February 25, 2026 09:32 AM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ 70 ലക്ഷം പേരിൽ രേഖകൾ ഹാജരാക്കാൻ തയാറായവരുടെയെല്ലാം പരിശോധനയ്ക്ക് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്.

ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് പശ്ചിമ ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതിയുടെ ഇടപെടൽ. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത തുടരുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും പരിശോധനയ്ക്ക് നിയോഗിച്ചു.

മൂന്ന് വർഷമെങ്കിലും പരിചയമുള്ള സിവിൽ ജഡ്ജിമാരെയും ഇതിനായി നിയോഗിക്കാൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി അനുവാദം നൽകിയിട്ടുണ്ട്. ജാർഖണ്ഡ്, ഒഡീഷ, ബീഹാർ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ ജഡ്ജിമാരുടെയും സേവനം ആവശ്യമെങ്കിൽ തേടാനും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

Tags : Supreme Court West Bengal SIR Election commission

Recent News

Corehub Up