ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ്‌ മലയാളി കൗൺസിൽ യൂറോപ്പ്‌ റീജി‌യൺ നടത്തുന്ന കലാസാംസ്‌കാരിക വേദിയുടെ 21-ാമത് സമ്മേളനം ആഗോള പ്രവാസി ശബ്ദമായി മാറി.

വെര്‍ച്വൽ പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കിയ കലാ സാംസ്‌കാരികവേദി വേള്‍ഡ്‌ മലയാളി കൗൺസിൽ ഗുഡ്‌വിൽ അംബാസിഡറും കേരള ഹൈക്കോടതി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂട്ടറും സംസ്ഥാന പബ്ലിക്‌ പ്രോസിക്യൂട്ടറുമായ അഡ്വ. ഗ്രേഷ്യസ്‌ കുറിയാക്കോസ്‌ ഉദ്ഘാടനം ചെയ്തു.

അമേരിക്കന്‍ റീജി‌യണിലെ പ്രശസ്ത ഗായികയും വേള്‍ഡ്‌ മലയാളി കൗൺസിൽ നോര്‍ത്ത്‌ ടെക്സസ്‌ പ്രൊവിൻസ് പ്രസിഡന്‍റുമായ ആന്‍സി ജോണ്‍സന്‍ തലശല്ലൂരിന്‍റെ ഈശ്വര പ്രാര്‍ഥനയോടെയാണ്‌ കലാസാംസ്കാരിക വേദി ആരംഭിച്ചത്‌.

അഡ്വ. ഗ്രേഷ്യസ് കുറിയാക്കോസിന് പുറമെ അഡ്വ. ജോര്‍ജ് വി. തോമസ്‌, അഡ്വ. വില്‍സന്‍ ഉറുമീസ്‌ അരീക്കല്‍ എന്നിവരും മുഖ്യാതിഥികളായിരുന്നു. പ്രവാസികളുടെ സ്വത്ത് സംരക്ഷണം, ഒസിഐ, പിഐഒ. കാര്‍ഡ്‌, പൗരത്വ നിയമം, പവര്‍ ഓഫ്‌ അറ്റോണി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി.

അഡ്വ. ജോര്‍ജ്‌ വി. തോമസ്‌ സ്വത്തവകാശത്തെക്കുറിച്ചും വ്യക്തിഗത നിയമങ്ങളെക്കുറിച്ചും അഡ്വ. വില്‍സന്‍ ഉറുമീസ്‌ പ്രവാസികളുടെ സ്വത്തു സംരക്ഷണത്തെക്കുറിച്ചും പ്രവാസികള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പവര്‍ ഓഫ്‌ അറ്റോണി നൽകുന്നതിലൂടെ ചതിക്കുഴികളിൽപ്പെടുന്നതിനെക്കുറിച്ചും വിശദമാക്കി.

വേള്‍ഡ്‌ മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്‍റ് ജോണ്‍ മത്തായി, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്‌, യൂറോപ്പ്‌ റീജിയൺ ചെയര്‍മാന്‍ ജോളി തടത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വേള്‍ഡ്‌ മലയാളി കൗൺസിൽ യൂറോപ്പ്‌ റീജിയൺ പ്രസിഡന്‍റ് ജോളി എം.പടയാട്ടില്‍ സ്വാഗതം പറഞ്ഞു.

ഡബ്ല്യുഎംസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ്‌, ഗ്ലോബല്‍ വൈസ്‌ ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, വൈസ്‌ പ്രസിഡന്‍റ് തോമസ്‌ അറമ്പന്‍കുടി, അമേരിക്കന്‍ റീജി‌‌‌യൺ പ്രസിഡന്‍റ് ജോണ്‍സന്‍ തലശല്ലൂര്‍, ഗ്ലോബല്‍ ഹെല്‍ത്ത്‌ ഫോറം പ്രസിഡന്‍റ് ഡോ. ജിമ്മി ലോനപ്പന്‍, അഡ്വ. സിസിലി കുറിയാക്കോസ്‌,

സാഹിത്യകാരനായ കാരൂര്‍ സോമന്‍, ഗ്ലോബല്‍ വിമന്‍സ്‌ ഫോറം പ്രസിഡന്‍റ് പ്രഫ. ഡോ. ലളിത മാത്യു, ജര്‍മന്‍ പ്രൊവിൻസ് ചെയര്‍മാന്‍ ബാബു ചെമ്പകത്തിനാല്‍, സ്രെകട്ടറി ചിനു പടയാട്ടില്‍, വൈസ്‌ പ്രസിഡന്‍റ് ജെയിംസ്‌ പാത്തിക്കന്‍, യൂറോപ്പ്‌ റീജിയൺ ജനറല്‍ സെക്ര ട്ടറി ബാബു തോട്ടപ്പിള്ളി, ട്രഷറര്‍ ഷൈബു ജോസഫ്‌, വൈസ്‌ പ്രസിഡന്‍റ് രാജു കുന്നക്കാട്ട്,


യുകെ പ്രൊവിൻസ് പ്രസിഡന്‍റ് സൈബിന്‍ പാലാട്ടി, യുകെ നോര്‍ത്ത്‌ വെസ്റ്റ്‌ പ്രൊവിൻസ് ചെയര്‍മാന്‍ ലിതീഷ്‌ രാജ്‌ പി.തോമസ്‌, അജ്മന്‍ പ്രൊവിൻസ് പ്രസിഡന്‍റ് ഡയിസ് ഇടിക്കുള, ദുബായി പ്രൊവിൻസ് ചെയര്‍മാന്‍ കെ.എ. പോള്‍സന്‍,

സൈക്കോളജിസ്റ്റും എഴുത്തുകാരനും ദുബായി മുന്‍ പ്രൊവിൻസ് ചെയര്‍മാനുമായ ഡോ. ജോര്‍ജ്‌ കാളിയാടന്‍, പ്രഫ.അന്നക്കുട്ടി ഫിന്‍ഡെ വലിയമംഗലം, ബെല്‍ഫാസ്റ്റ്‌ പ്രൊവിൻസ് പ്രസിഡന്‍റ് പ്രദീബ്‌, വ്യവസായി സണ്ണി വെളിയത്ത്‌, ജോസ്‌കുട്ടി കളത്തിപറമ്പില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

അയര്‍ലൻഡ് വിമന്‍സ്‌ ഫോറം അവതരിപ്പിച്ച സംഘനൃത്തവും യൂറോപ്പിലെ അറിയപ്പെടുന്ന ഗായകനും സംഗീത അധ്യാപകനുമായ ജോസ്‌ കവലചിറ, ജര്‍മന്‍ പ്രൊവിൻസ് വൈസ്‌ പ്രസിഡന്‍റും ഗായകനുമായ ജെയിംസ്‌ പാത്തിക്കൻ, അമേരിക്കന്‍ റീജിയണിലെ ഗായികയും നോര്‍ത്ത്‌ ടെക്സസ്‌ പ്രൊവിൻസ് വൈസ്‌ പ്രസിഡന്‍റുമായ ആന്‍സി തലശല്ലൂര്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളും ശ്രദ്ധേയമായി.

ഡബ്ല്യുഎംസി ഗ്ലോബല്‍ വൈസ്‌ ചെയര്‍മാനും കലാ സാംസ്‌കാരികരംഗത്ത്‌ സജീവവുമായ ഗ്രിഗറി മേടയിൽ, കംപ്യൂട്ടര്‍ എന്‍ജിനിയറായ നിതീഷ്‌ ഡേവീസ് എന്നിവരുടെ പിന്തുണ പരിപാടി മനോഹരമാക്കി. യുകെയിലെ ഡബ്ല്യുഎംസി നോര്‍ത്ത്‌ വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ ജോസഫ്‌ നന്ദി പറഞ്ഞു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്കായി എല്ലാ മാസത്തിലേയും അവസാനത്തെ ശനിയാഴ്ച ഡബ്ല്യുഎംസി യൂറോപ്പ്‌ റീജി‌യൺ ഒരുക്കുന്ന കലാസാംസ്‌കാരികവേദിയുടെ അടുത്ത സമ്മേളനം ജൂലൈ 26ന് യുകെ സമയം ഉച്ചകഴിഞ്ഞ്‌ മൂന്നിന് വെര്‍ച്വൽ പ്ളാറ്റ്‌ഫോമിലൂടെ നടക്കും. യൂറോപ്പില്‍ അവധിക്കാലം തുടങ്ങുന്നതിനാല്‍ ജൂണിൽ കലാസാംസ്‌കാരിക വേദി ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകർ വ്യക്തമാക്കി.

കലാസാംസ്‌കാരിക വേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും പങ്കെടുക്കുവാനും കലാസൃഷ്ടികള്‍ അവതരിപ്പിക്കാനും കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.

പ്രവാസികള്‍ അഭിമുഖികരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച്‌ സംവദിക്കാൻ അവസരം ലഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.