ലണ്ടൻ: ലണ്ടൻ മലയാളികൾ തയാറാക്കിയ ഹ്രസ്വചിത്രം "കോഫി' ശ്രദ്ധനേടുന്നു. ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ബാനറിൽ റെജി നന്ദിക്കാട്ട് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ജിബി ഗോപാലനാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിപിൻ ഭരത്തിന്‍റെ കഥയിൽ കാമറയും എഡിറ്റും വരുൺ ഉണ്ണികൃഷ്ണനാണ് നിർവഹിച്ചിരിക്കുന്നത്.

മാനസികമായി തളർന്ന പലരുടെയും ജീവിതത്തിലേക്ക് കടന്നു ചെല്ലുന്ന കാഴ്ചകളാണ് ചിത്രത്തിന്‍റെ ഹൃദയം. ആത്മഹത്യ ചിന്തകളുമായി എത്തിയ ഷങ്കര്‍, റോസ്‌ലിൻ, ടോം, സാറ എന്നിവരുടെ ഇടയിലുണ്ടാകുന്ന ആത്മബന്ധമാണ് കഥ പറയുന്നത്.

ലണ്ടന്‍റെ തണുത്ത സായാഹ്നത്തിൽ, അജ്ഞാതരും ബുദ്ധിമുട്ടുകളിലുമായ നാലു പേരുടെ വഴിയേ, കാഴ്ചകളിലൂടെ നമ്മെ കൈപിടിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പർശിയായൊരു ചലച്ചിത്രാനുഭവമാണ് കോഫി.


നഷ്ടപ്പെടലുകളും ഒറ്റപ്പെടലുകളും അതിജീവിക്കുന്ന നാല് മനുഷ്യര്‍ തമ്മില്‍ ഒരു കാപ്പിക്കപ്പ് വഴിയുള്ള ആത്മബന്ധം മാത്രമല്ല, ജീവിതത്തിലേക്കുള്ള ഒരു പുതിയ തെളിച്ചവും ചിത്രീകരിക്കുന്നു ഈ ഹൃദ്യമായ കഥ.

ജീവിതത്തിലെ കനത്ത പ്രതിസന്ധികളിലും ജീവിതം മുന്നോട്ടു പോകണം എന്ന സന്ദേശം വളരെ ലളിതമായി അവതരിപ്പിക്കുന്ന ഈ ഹൃദ്യമായ സിനിമ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കും.