ലണ്ടൻ: പ്രശസ്ത ഫുട്ബോൾ ക്ലബായ ലിവള്‍പൂള്‍ എഫ്‌സിയുടെ പ്രീമിയര്‍ ലീഗ് വിജയ പരേഡിനിടെ ആരാധകർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ അമ്പതോളം പേർക്ക് പരിക്കേറ്റു.

സാരമായി പരിക്കേറ്റ 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ലിവർപൂൾ ഫുട്ബോൾ ക്ലബിന്‍റെ 20-ാമത് ടോപ്പ്-ഫ്ലൈറ്റ് ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി ഓപ്പൺ-ടോപ്പ് ബസ് വിക്ടറി പരേഡ് നടക്കുമ്പോഴാണ് അപകടം ഉണ്ടായത്.


പ്രാദേശിക സമയം വൈകുന്നേരം ആറിനായിരുന്നു സംഭവം. തെരുവിൽ ആഘോഷിക്കുകയായിരുന്ന ആരാധകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്നത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ കാണാം.

കാരണം വ്യക്തമല്ല. കാറോടിച്ചിരുന്ന 53 വയസുള്ള ബ്രിട്ടീഷ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെര്‍ സ്റ്റാമർ അപലപിച്ചു.