ബെര്‍ലിന്‍: ജർമനിയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, സൈനിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ശ്രമിക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍. ജർമനിയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വൈവിധ്യപൂര്‍ണവും വിശാലവുമാണ്. എല്ലാ തലങ്ങളിലും ഈ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സമ്പദ്‌വ്യവസ്ഥയും വ്യാപാരവും മുതല്‍ വിദഗ്ധ തൊഴില്‍ നിയമനവും സുരക്ഷാ നയവുംവരെ വിശദമായി ഇരുവരും ചര്‍ച്ച ചെയ്തതായി വാഡെഫുള്‍ പറഞ്ഞു.

ജര്‍മനിയുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധത്തെ എസ്. ജയ്ശങ്കറും പ്രശംസിച്ചു. യൂറോപ്യന്‍ യൂണിയനുള്ളില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളിയാണ് ജർമനിയെന്നും അദ്ദേഹം പറഞ്ഞു.


ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന പൊതുലക്ഷ്യത്തോടെ, സുരക്ഷാ നയമേഖലയിലെ സഹകരണത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ഇരുവരും അറിയിച്ചു.

ഇന്ത്യന്‍ നാവികസേനയും വ്യോമസേനയുമായി സംയുക്ത അഭ്യാസങ്ങളില്‍ ജര്‍മന്‍ സേന പങ്കെടുക്കുന്ന ജര്‍മന്‍ മിലിട്ടറിയുടെ ഇന്തോ-പസഫിക് വിന്യാസത്തെ കുറിച്ച് വാഡെഫുള്‍ എടുത്തുപറഞ്ഞു. ഈ സഹകരണം തുടര്‍ന്നും വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22ന് കാഷ്മിരിൽ ഇന്ത്യൻ പൗരന്മാരായ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയും വാഡെഫുള്‍ അപലപിച്ചു.