x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാനഡയെ ഒപ്പം കൂട്ടിയാൽ കനത്ത പ്രഹരം; യൂറോപ്യൻ യൂണിയനെതിരേ ഉപരോധ ഭീഷണിയുമായി ട്രംപ്

ജോസ് കുമ്പിളുവേലിൽ
Published: September 19, 2026 12:14 PM IST | Updated: September 19, 2026 12:14 PM IST

ഡോണൾഡ് ട്രംപ്

ബ്രസൽസ്: കാനഡയെ യൂറോപ്യൻ യൂണിയന്‍റെ ചരിത്രത്തിലെ ആദ്യത്തെ "അസോസിയേറ്റ് അംഗം' ആക്കാനുള്ള ബ്രസൽസിന്‍റെ നീക്കത്തിനെതിരേ രൂക്ഷമായ മുന്നറിയിപ്പും സാമ്പത്തിക ഉപരോധ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്.

കാനഡയ്ക്ക് ഇയുവിൽ പങ്കാളിത്തം നൽകുന്നത് അമേരിക്കയ്ക്ക് നേരെയുള്ള "ശത്രുതാപരമായ നീക്കമായി" (Hostile Act) കാണുമെന്നും അങ്ങനെ സംഭവിച്ചാൽ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ കടുത്ത തീരുവകൾ ചുമത്തുകയോ യൂറോപ്പുമായുള്ള വ്യാപാരം പല മേഖലകളിലും പൂർണമായി നിർത്തിവെക്കുകയോ ചെയ്യുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

നോർത്ത് കരോലിനയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് യൂറോപ്യൻ യൂണിയനെതിരെ ആഞ്ഞടിച്ചത്.

കാനഡ യൂറോപ്യൻ യൂണിയന്‍റെ ഭാഗമാകാൻ ഒരുങ്ങുന്നു എന്ന ആശയം തന്നെ അങ്ങേയറ്റം "ഹാസ്യാസ്പദമാണ്' എന്നും അദ്ദേഹം പരിഹസിച്ചു.

വോൺ ഡെർ ലെയ്ന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രകോപനം

ഫ്രാൻസിലെ സ്ട്രാസ്ർബുർഗിലുള്ള യൂറോപ്യൻ പാർലമെന്‍റിൽ നടത്തിയ വാർഷിക നയപ്രഖ്യാപന പ്രസംഗത്തിൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ കാനഡയെ യൂറോപ്യൻ യൂണിയന്‍റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ ശക്തമായ പ്രതികരണം.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സാന്നിധ്യത്തിലായിരുന്നു വോൺ ഡെർ ലെയ്ന്‍റെ പ്രഖ്യാപനം. നിലവിൽ യൂറോപ്യൻ യൂണിയനിൽ ഇല്ലാത്ത ഒരു പുതിയ പദവി കാനഡയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്യാനാണ് യൂറോപ്പ് ഒരുങ്ങുന്നത്.

അമേരിക്ക - കാനഡ ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ

ഡോണൾഡ് ട്രംപിന്‍റെ രണ്ടാം ഭരണകാലത്ത് വാഷിംഗ്ടണും അയൽരാജ്യമായ കാനഡയും തമ്മിലുള്ള നയതന്ത്ര - വ്യാപാര ബന്ധങ്ങൾ കടുത്ത ഉലച്ചിലാണ് നേരിടുന്നത്. ട്രംപിന്‍റെ പുതിയ വ്യാപാരനികുതി നയങ്ങളുടെ (Tariff Policy) ആദ്യ ഇരകളിലൊന്ന് കാനഡയായിരുന്നു.

കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വ്യാപാര ചർച്ചകൾ പരാജയപ്പെടുകയും ട്രംപ് കാനഡയ്ക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ഭിന്നത രൂക്ഷമായത്. ഇതിന് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കിയിരുന്നു.

ഡെൻമാർക്കിന്‍റെ ഭാഗമായ ഗ്രീൻലാൻഡിന്‍റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ട്രംപിന്‍റെ മുൻപത്തെ നീക്കങ്ങൾ യൂറോപ്പുമായുള്ള ബന്ധത്തിലും വിള്ളലുകൾ വീഴ്ത്തിയിരുന്നു.

അമേരിക്ക ഉയർത്തുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിൽ ഇരുപക്ഷവും ബദൽ സഖ്യങ്ങൾ തേടുന്ന പശ്ചാത്തലത്തിലാണ് കാനഡ യൂറോപ്പുമായി കൂടുതൽ അടുക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ഈ നീക്കത്തിനെതിരേ ട്രംപ് നേരിട്ട് രംഗത്തെത്തിയതോടെ അറ്റ്ലാന്‍റിക് സമുദ്രത്തിന് ഇരുവശവുമുള്ള ആഗോള വ്യാപാര - രാഷ്ട്രീയ മേഖലയിൽ വീണ്ടുമൊരു വൻ വ്യാപാരയുദ്ധത്തിനുള്ള (Trade War) കാഹളമാണ് മുഴങ്ങുന്നത്.

Tags : DonaldTrump EuropeanUnion Tariffs

Recent News

Corehub Up