x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎൻഎംഒ എക്സിക്യൂട്ടീവ് കൗൺസിൽ വോട്ടെടുപ്പ് 20 വരെ

ജയ്സൺ കിഴക്കയിൽ
Published: March 16, 2026 11:32 AM IST | Updated: March 16, 2026 11:32 AM IST

ഡബ്ലിൻ : അയർലൻഡിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഈ മാസം 20 വരെ വോട്ടെടുപ്പിൽ പങ്കെടുക്കാം.

തപാൽ വഴി മാത്രമാണ് വോട്ട് രേഖപ്പെടുത്താനാവുക. ബാലറ്റ് പേപ്പറുകളും ഫ്രീ പോസ്റ്റ് റിട്ടേൺ എൻവലപ്പുകളും ഐഎൻഎംഒ "വിൻ' മാഗസിൻ മാർച്ച് ലക്കത്തോടൊപ്പം ഉണ്ട്.

ഇവ ഉപയോഗിച്ച് മാർച്ച് 20നകം ഡബ്ലിനിലുള്ള റിട്ടേണിംഗ് ഓഫീസർക്ക് ലഭിക്കത്തക്ക രീതിയിൽ വോട്ട് രേഖപ്പെടുത്തി തപാൽ വഴി അയക്കുകയാണ് വേണ്ടത്.

തപാൽ വോട്ടുകൾ മാർച്ച് 20 നകം റിട്ടേണിംഗ് ഓഫീസർക്ക് ലഭിക്കേണ്ടതിലേക്ക് മാർച്ച് 18 നകമെങ്കിലും വോട്ട് നൽകി ബാലറ്റ് പേപ്പറുകൾ അയക്കണമെന്ന് മൈഗ്രെന്‍റ് നേഴ്സസ് അയർലൻഡ് ദേശീയ കൺവീനർ വർഗീസ് ജോയ് അഭ്യർത്ഥിച്ചു.

നഴ്സിംഗ് മേഖലയിൽ നിലവിൽ അരലക്ഷത്തിലേറെ അംഗങ്ങളുള്ള അയർലൻഡിലെ ഏറ്റവും വലിയ സംഘടനയാണ് ഐഎൻഎംഒ. മൈഗ്രൻഡ് നഴ്സസ് അയർലൻഡിന്‍റെ പിന്തുണയോടെ സംഘടനയിൽ നിന്നും മലയാളികളായ വർഗീസ് ജോയിയും ത്രേസ്യ ദേവസിയും മത്സര രംഗത്തുണ്ട്.

മാനേജ്മെന്‍റ് കാറ്റഗറിയിലേക്കാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഐഎൻഎംഒയുടെ ഏറ്റവും ഉയർന്ന തീരുമാനങ്ങൾ എടുക്കുന്ന തലത്തിൽ കൂട്ടായ ശബ്ദം ശക്തിപ്പെടുത്തുന്നതിനുള്ള അവസരത്തിന്‍റെ ഭാഗമായി തങ്ങൾക്ക് വോട്ട് നൽകണമെന്നാണ് ഇവരുടെ അഭ്യർഥന.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി വർഗീസ് ജോയിയും ത്രേസ്യ ദേവസ്യയും അയർലണ്ടിലെ ആരോഗ്യ മേഖലയിൽ സേവനം ചെയ്തു വരുന്നു.

മൈഗ്രൻഡ് നഴ്സസ് അയർലൻഡ് രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ ആറു വർഷമായി ഇവർ അയർലണ്ടിൽ ഉടനീളം ഉള്ള കുടിയേറ്റ നേഴ്സുമാർക്കൊപ്പം നിന്ന് പ്രവർത്തിച്ചുവരുന്നു.


നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് മാനേജ്മെന്റ് വിഭാഗത്തിൽ മൂന്നു സീറ്റുകൾ ആണുള്ളത്.ഓരോ അംഗത്തിനും ഈ വിഭാഗത്തിൽ പരമാവധി മൂന്ന് വോട്ടുകൾ രേഖപ്പെടുത്താം.

അയർലൻഡിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായ വർഗീസ് ജോയ്,ഡബ്ലിൻ ചെറി ഓർച്ചാർഡ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ഡയറക്ടറാണ്. തൃശൂർ ചേലക്കര സ്വദേശിയാണ്.

ഡബ്ലിൻ മേറ്റർ മിസറികോർഡിയ യൂണിവേഴ്സിറ്റി ആശുപത്രിയിലെ അസിസ്റ്റന്‍റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ ആണ് ത്രേസ്യ ദേവസി. ചാലക്കുടി കൊരട്ടി സ്വദേശിയാണ്.

Tags : inmo national executive council election

Recent News

Corehub Up