x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെക്സസ് ഗവർണർ തെരഞ്ഞെടുപ്പ്: ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

പി.പി. ചെറിയാൻ
Published: March 6, 2026 05:53 AM IST | Updated: March 6, 2026 09:42 AM IST

ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥയായി സ്റ്റേറ്റ് റപ്രസെന്‍ററ്റീവ് ജിന ഹിനോജോസയും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ഇരുവർക്കും തങ്ങളുടെ പാർട്ടികളുടെ നാമനിർദേശം ലഭിച്ചത്.

തന്നെ വെല്ലുവിളിച്ച 10 സ്ഥാനാർഥികളെയും പിന്നിലാക്കി 82.5 ശതമാനം വോട്ടുകൾ നേടിയാണ് ഗ്രിഗ് ആബട്ട് വിജയിച്ചത്. നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടെക്സസിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന ഗവർണറായി ആബട്ട് മാറും.

ഡെമോക്രാറ്റിക് പ്രൈമറിയിൽ എട്ട് എതിരാളികളെ പരാജയപ്പെടുത്തി 60 ശതമാനം വോട്ടുകളോടെയാണ് ജിന ഹിനോജോസ വിജയം ഉറപ്പിച്ചത്. 1995-ന് ശേഷം ടെക്സസിൽ ഒരു ഡെമോക്രാറ്റിക് ഗവർണർ എന്ന ലക്ഷ്യവുമായാണ് ഹിനോജോസ മത്സരരംഗത്തുള്ളത്.

വസ്തു നികുതി കുറയ്ക്കുക, അതിർത്തി സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആബട്ടിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ എല്ലാവർക്കും പ്രാപ്യമായ ആരോഗ്യരക്ഷ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവയിലാണ് ഹിനോജോസ ഊന്നൽ നൽകുന്നത്.

നവംബർ മൂന്നിനാണ് ടെക്സസ് ഗവർണർ പദവിയിലേക്കുള്ള നിർണായകമായ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags : Texas gubernatorial election

Recent News

Corehub Up