x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം അവിസ്മരണീയമായി

സുമോദ് നെല്ലിക്കാല
Published: September 4, 2026 02:00 AM IST | Updated: September 4, 2026 02:01 AM IST

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണ മഹോത്സവം

ഫിലഡൽഫിയ: കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയും വിളിച്ചോതിക്കൊണ്ട് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ട്രൈസ്റ്റേറ്റ് കേരള ഫോറം 2026 ഓണ മഹോത്സവം വിവിധ കലാപരിപാടികളുടെയും സാംസ്കാരിക അവതരണങ്ങളുടെയും പുരസ്കാര വിതരണത്തിന്‍റെയും വേദിയൊരുക്കികൊണ്ട് കേരളീയ പൈതൃകത്തിന് അമേരിക്കൻ മണ്ണിൽ തിലകക്കുറി ചാർത്തി പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.

സംഗീതം, നൃത്തം, ഘോഷയാത്ര, പൊതുസമ്മേളനം, പുരസ്കാര വിതരണം, സ്റ്റേജ് ഷോ എന്നിവകൊണ്ട് സമ്പന്നമായ ആഘോഷത്തിൽ വിവിധ തലമുറകളിലുള്ള മലയാളികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കേരളീയ സംസ്കാരത്തിന്റെ പാരമ്പര്യവും ആഘോഷമാക്കി മാറ്റിയ പരിപാടിയിൽ നിരവധി സാമൂഹിക, സാംസ്കാരിക, കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പരിപാടിയുടെ തുടക്കത്തിൽ ഷിജി ഷാനി എം.സിയായി ഏകോപിപ്പിച്ച ഗാനാലാപന സദസ് മുന്നോടിയായി നടന്നു. സുമോദ് നെല്ലിക്കാല, ജീമോൻ ജോർജ്, ഷിജി ഷാനി, റീമ അബി, ജെയ്‌സൺ വർഗീസ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങളോട് കൂടി ആഘോഷത്തിന് തുടക്കമായി.

കേരളീയ തനിമ വിളിച്ചോതിയ ഓണ ഘോഷയാത്ര പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ ബാനറിന് കീഴിൽ ഭാരവാഹികളും വിശിഷ്ടാതിഥികളും താലപ്പൊലിയുമായി അണിനിരന്നപ്പോൾ മഹാബലിയുടെ സാന്നിധ്യവും ചെണ്ടമേളവും ഘോഷയാത്രയ്ക്ക് ഉത്സവച്ഛായ നൽകി. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പരിപാടി പങ്കാളികളും ഘോഷയാത്രയിൽ അണിനിരന്നു.

ഘോഷയാത്രയുടെ അറിയിപ്പുകളും അവതരണവും ജീമോൻ ജോർജും സുരേഷ് നായരും നിർവഹിച്ചു. കേരളത്തിന്‍റെ പരമ്പരാഗത ഓണാചാരങ്ങളും കലാരൂപങ്ങളും അമേരിക്കൻ മലയാളി സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് കേരളത്തിലെ ഓണാഘോഷങ്ങളുടെ ദൃശ്യഭംഗി അമേരിക്കൻ മലയാളി സമൂഹത്തിന് മുന്നിൽ പുനഃസൃഷ്ടിച്ച മനോഹരമായ വേദിയായി ഘോഷയാത്ര മാറി.തുടർന്ന് ഭാരവാഹികളും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്ക് തെളിയിച്ചു.

ചടങ്ങിന്റെ എം.സി.മാരായി സാജൻ വർഗീസും അഭിലാഷ് ജോണും നേതൃത്വം നൽകി. കേരളീയ കലാപാരമ്പര്യത്തിന്‍റെ മനോഹാരിത നിറച്ച മെഗാ തിരുവാതിരയും മെഗാ മോഹിനിയാട്ടവും വേദിയിൽ അരങ്ങേറി. മാതാ ഡാൻസ് അക്കാദമിയിലെ ഗുരു ഗിന്നസ് ബേബി തടവിനാലിന്റെ നേതൃത്വത്തിലായിരുന്നു കൊറിയോഗ്രഫി. നൃത്താവിഷ്കാരങ്ങൾ കാണികളുടെ കൈയടി നേടി.

തുടർന്ന് ഓണത്തിന്റെ ഐതിഹ്യവും മലയാളിയുടെ ജീവിതത്തിൽ ഓണത്തിനുള്ള സാംസ്കാരിക പ്രാധാന്യവും ഓർമ്മിപ്പിക്കുന്ന മഹാബലിയുടെ സന്ദേശവും ഓണം കൗണ്ട്‌ഡൗൺ വീഡിയോ പ്രദർശനവും നടന്നു.

ഓണത്തിന്‍റെ ഐതിഹ്യവും മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ ഓണത്തിനുള്ള സ്ഥാനവും ഓർമിപ്പിക്കുന്നതായിരുന്നു പരിപാടി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം ജനറൽ സെക്രട്ടറി ജോബി ജോർജ് പൊതുസമ്മേളനത്തിന്റെ എം.സിയായി പരിപാടികൾ നിയന്ത്രിച്ചു. അമേരിക്കൻ ദേശീയഗാനം ഡോ. ജാസ്മിൻ വിൻസന്റ് എം.ഡി. ആലപിച്ചു. ഇന്ത്യൻ ദേശീയഗാനം മിസ്. അബിയ മാത്യു ആലപിച്ചു.

ഓണം ആഘോഷ കമ്മിറ്റി ചെയർമാനും ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹിയുമായ ബിനു മാത്യു സ്വാഗത പ്രസംഗം നടത്തി. അമേരിക്കൻ മലയാളി സമൂഹത്തിൽ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും കേരളീയ സംസ്കാരവും ഭാഷയും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനും ഇത്തരം ആഘോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളും വ്യക്തികളും ഒത്തുചേർന്ന് നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളാണ് ഒരു സമൂഹത്തിന്‍റെ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ലെനോ സ്കറിയ അധ്യക്ഷപ്രസംഗം നടത്തി. സംഘടനയുടെ പ്രവർത്തനങ്ങളിൽ അംഗങ്ങളുടെയും സമൂഹത്തിന്റെയും സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം തുടർന്നും സജീവമായ പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മലയാളി സമൂഹത്തെ ഒരുമിപ്പിക്കുകയും വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നത് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ മുഹൂർത്തമായിരുന്നു ഡോ. എം.വി. പിള്ളക്ക് ട്രൈസ്റ്റേറ്റ് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചത്.

വിൻസന്റ് ഇമ്മാനുവൽ ഡോ. എം.വി. പിള്ളയെ സദസിന് പരിചയപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ ജീവിതവും സാമൂഹിക-വൈദ്യശാസ്ത്ര രംഗങ്ങളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളുന്ന പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു. അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനങ്ങൾക്കും സമൂഹത്തിനും വിവിധ മേഖലകൾക്കും നൽകിയ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത് എന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ജീമോൻ ജോർജ് സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

അവാർഡ് സ്വീകരിച്ചുകൊണ്ട് സംസാരിച്ച ഡോ. പിള്ള തനിക്ക് ലഭിച്ച അംഗീകാരം വ്യക്തിപരമായ ബഹുമതിയായി മാത്രം കാണുന്നില്ലെന്നും, സമൂഹത്തിനായി പ്രവർത്തിക്കാൻ ലഭിക്കുന്ന പ്രചോദനമായാണ് കാണുന്നതെന്നും വ്യക്തമാക്കി. അമേരിക്കൻ മലയാളി സമൂഹത്തിന്റെ വളർച്ചയിൽ കൂട്ടായ പ്രവർത്തനത്തിനും പരസ്പര പിന്തുണയ്ക്കും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസത്തോടൊപ്പം സമൂഹബോധവും സാംസ്കാരിക മൂല്യങ്ങളും പകർന്നു നൽകേണ്ടത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ 24 ന്യൂസ് ചാനൽ എഡിറ്ററും ഫ്ലവേഴ്സ് ടിവിയുമായി ബന്ധപ്പെട്ട പ്രവർത്തകനുമായ പി.പി. ജെയിംസ് ആശംസാപ്രസംഗം നടത്തി. അമേരിക്കൻ മലയാളി സമൂഹം കേരളത്തിന്റെ സംസ്കാരവും ഭാഷയും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തികളെ ആദരിക്കുന്നത് സമൂഹത്തിലെ മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഓണം മലയാളിയുടെ മനസ്സിൽ നന്മയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന ആഘോഷമാണെന്നും, അമേരിക്കൻ മണ്ണിൽ കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് നിർണായക പങ്കുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

Tags : Deepika DeepikaNewspaper BreakingNews Tri-State Kerala Onam Festival

Recent News

Corehub Up