x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുക്മ ദേശീയ കലാമേള ശനിയാഴ്ച ചെൽറ്റൺഹാമിൽ; മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ

കുര്യൻ ജോർജ്
Published: October 31, 2025 05:11 PM IST | Updated: October 31, 2025 05:11 PM IST

ചെൽറ്റൺഹാം: പതിനാറാമത് യുക്മ - ലൈഫ് ലൈൻ ദേശീയ കലാമേള ശനിയാഴ്ച ചെൽറ്റൺഹാമിലെ ക്ലീവ് സ്‌കൂൾ എം.ടി. വാസുദേവൻ നായർ നഗറിൽ ചെൽറ്റൺഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത ബ്രിട്ടീഷ് ഇന്ത്യൻ ചലച്ചിത്ര - സീരിയൽ താരം വരദ സേതു സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുക്കും.

ശനിയാഴ്‌ച രാവിലെ ഒമ്പത് മുതൽ ആരംഭിക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ തയാറെടുപ്പുകൾ കൃത്യമായി നടത്തി ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, കലാമേള കൺവീനർ വർഗീസ് ഡാനിയൽ എന്നിവർ അറിയിച്ചു.

റീജിയണൽ കലാമേളകളിൽ മത്സരാർഥികളുടെ എണ്ണത്തിലുണ്ടായ വർധനവും മത്സര ഇനങ്ങളിലെ വർധനവും മുൻ നിർത്തി ഇത്തവണ ഏഴ് വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. ദേശീയ കലാമേള 2023 വരെ അഞ്ച് വേദികളിലും 2024ൽ ആറ് വേദികളിലുമായിട്ടാണ് നടത്തിയത്. ഇതാദ്യമായിട്ടാണ് ദേശീയ കലാമേള ഏഴ് വേദികളിലായി സംഘടിപ്പിക്കുന്നത്.

യുക്‌മ പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യന്‍റെ അധ്യക്ഷതയിൽ രാവിലെ 11.30ന് ചേരുന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട ചെൽറ്റൺഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം പതിനാറാമത് ദേശീയ കലാമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ജനറൽ സെക്രട്ടറി ജയകുമാർ നായർ യോഗത്തിന് സ്വാഗതം ആശംസിക്കും. വരദ സേതു യുക്‌മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി ഗസ്‌റ്റായി പങ്കെടുക്കും. യുക്‌മ ദേശീയ ഭാരവാഹികൾ പങ്കെടുക്കുന്ന യോഗത്തിന് കലാമേള കൺവീനർ വർഗീസ് ഡാനിയൽ കൃതഞ്ജത പ്രകാശിപ്പിക്കും.

 

യുക്മ ലൈഫ് ലൈൻ ദേശീയ കലാമേള സ്പോൺസർ ചെയ്യുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട്, ഫസ്റ്റ് കോൾ 247 ലിമിറ്റഡ്, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്‌സ്, തെരേസാസ് ലണ്ടൻ, മുത്തൂറ്റ് ഗ്രൂപ്പ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, ജെഎംപി സോഫ്‌റ്റ് വെയർ, മാഗ്‌നവിഷൻ എന്നീ സ്ഥാപനങ്ങളാണ്.

ദേശീയ, റീജിയണൽ കലാമേളകളുടെ രജിസ്‌ട്രേഷൻ മുതൽ റിസൽട്ട് വരെയുള്ള കാര്യങ്ങൾ സുഗമമായി നടത്തുന്നതിന് വേണ്ട സോഫ്‌റ്റ് വെയർ രൂപകൽപ്പന ചെയ്ത് സപ്പോർട്ട് ചെയ്യുന്നത് യുക്‌മ സൗത്ത് ഈസ്റ്റ് റീജിയണൽ മുൻ സെക്രട്ടറി കൂടിയായ പി.എം.ജോസിന്‍റെ ജെഎംപി സോഫ്‌റ്റ് വെയർ എന്ന സ്ഥാപനമാണ്.

യുക്‌മ ദേശീയ കലാമേളയിലേക്ക് മുഴുവൻ മത്സരാർഥികളെയും കാണികളെയും യുക്മ ദേശീയ സമിതിക്ക് വേണ്ടി സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ഇവന്‍റ് കോഓർഡിനേറ്റർ ഡോ. ബിജു പെരിങ്ങത്തറ എന്നിവർ അറിയിച്ചു.

Tags : ukma kalamela london

Recent News

Corehub Up