x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഫയിൽ ശീതയുദ്ധം


Published: August 11, 2026 04:26 AM IST | Updated: August 11, 2026 04:33 AM IST

ജിയാനി ഇന്‍ഫാന്‍റീനോ

സൂറിച്ച്: ഫിഫയും അംഗ അസോസിയേഷനുകളും തമ്മിലുള്ള ശീതയുദ്ധം തുടരുന്നു. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ജിയാനി ഇന്‍ഫാന്‍റീനോയെ പുറത്താക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി ഫിഫ ആരോപിച്ചതിനു പിന്നാലെ ശക്തമായ നീക്കവുമായി അംഗസംഘടനകള്‍ രംഗത്ത്.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്‍റ് സ്ഥാനം നാലാം തവണയും മോഹിച്ചാണ് ഇന്‍ഫാന്‍റീനോയും അദ്ദേഹത്തിന്‍റെ ക്യാമ്പും. എന്നാല്‍, ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്‍റുകളിലേക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതി പരാജയപ്പെട്ടതോടെയാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റീനോയ്ക്ക് എതിരായ നീക്കം ശക്തമായത്. മാര്‍ച്ചിലെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇന്‍ഫാന്‍റീനോയെ പുറത്താക്കാനുള്ള നീക്കമാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നതാണ് ശ്രദ്ധേയം.

തുറന്ന കത്ത്

യുവേഫ, കോണ്‍കാകാഫ്, എഎഫ്‌സി എന്നീ മൂന്ന് അസോസിയേഷനുകള്‍ ഫിഫയ്ക്കും പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റീനോയ്ക്കും തുറന്ന കത്ത് നല്‍കി എന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. പ്രസിഡന്‍റ് വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും രാജിവയ്ക്കണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

മൊറോക്കോയിലെ റബാത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഫിഫ എക്‌സിക്യൂട്ടീവിന്‍റെ അടിയന്തര യോഗം പരാമര്‍ശിച്ചാണ് മൂന്നു കോണ്‍ഫെഡറേഷനുകളും വിമര്‍ശനമുന്നയിച്ചത്. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളെയും ദേശീയ അസോസിയേഷനുകളെയും ഒഴിവാക്കി, ആഭ്യന്തര തലപ്പത്തുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഫിഫ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ചൂണ്ടിക്കാണിച്ചു.

എഎഫ്‌സി, യുവേഫ, കോണ്‍കാകാഫ് അസോസിയേഷനുകള്‍ ഇന്‍ഫാന്‍റീനോയ്ക്ക് എതിരേ രംഗത്തുണ്ടെങ്കിലും ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ അസോസിയേഷനുകളും കോണ്‍കാകാഫിലെ ചില രാജ്യങ്ങളിലെ അസോസിയേഷനുകളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.

Tags : Sports SportsNews Highlights Cold War within FIFA

Recent News

Corehub Up