റഷ്യയുടെ ക്രൂഡ് ഓയിൽ
യുക്രെയ്നിൽ മോസ്കോ പൂർണതോതിൽ അധിനിവേശം നടത്തിയതിനു ശേഷം, റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവായാണ് ഇന്ത്യ ഉയർന്നുവന്നത്. സിആർഇഎയുടെ കണക്കനുസരിച്ച് റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 37 ശതമാനവും ഇന്ത്യയിലേക്കായിരുന്നു. 50 ശതമാനവുമായി ചൈനയാണ് ഒന്നാമത്.
റഷ്യയുടെ ആകെ ജൈവ ഇന്ധന കയറ്റുമതി വരുമാനം ദുർബലമായ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ വാങ്ങലുകളിലെ ഈ തുടർച്ചയായ വളർച്ച. റഷ്യൻ ക്രൂഡ് ഓയിൽ കയറ്റുമതി വരുമാനം ജൂലൈയിൽ പ്രതിദിനം 39.2 കോടി യൂറോ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടർന്നു. പൈപ്പ്ലൈൻ ക്രൂഡ് ഓയിൽ വരുമാനത്തിലുണ്ടായ 21 ശതമാനം പ്രതിമാസ ഇടിവ്, സമുദ്രമാർഗമുള്ള ക്രൂഡ് ഓയിൽ വരുമാനത്തിലുണ്ടായ 7 ശതമാനം വർധനയിലൂടെ പരിഹരിക്കപ്പെട്ടു.
റഷ്യൻ എണ്ണ വ്യാപാരത്തിൽ ഇന്ത്യക്കുള്ള പ്രാധാന്യം കേവലം നേരിട്ടുള്ള ക്രൂഡ് ഓയിൽ വാങ്ങലുകൾക്കും അപ്പുറത്താണ്. റഷ്യൻ ക്രൂഡ് ഓയിൽ സംസ്കരിക്കുന്ന ഇന്ത്യയിലെ റിഫൈനറികൾ, റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് സംസ്കരിച്ച എണ്ണ ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുന്ന പ്രധാന പങ്കാളികളായി തുടരുന്നു.
റഷ്യൻ ക്രൂഡ് ഉപയോഗിക്കുന്ന ഇന്ത്യ, തുർക്കി, ബ്രൂണെ, ജോർജിയ എന്നിവിടങ്ങളിലെ റിഫൈനറികൾ ജൂലൈയിൽ ആകെ 63.3 കോടി യൂറോയുടെ എണ്ണ ഉത്പന്നങ്ങൾ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതായി സിആർഇഎ വ്യക്തമാക്കി. ഇതിൽ 21.4 കോടി യൂറോ യൂറോപ്യൻ യൂണിയനിലേക്കും, 18.4 കോടി യൂറോ ഓസ്ട്രേലിയയിലേക്കും, 23.4 കോടി യൂറോ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുമാണ് പോയത്.
Tags : India as a comfort to Russia Business Entrepreneur Startup Market