x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യ x ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനൽ രാത്രി ഏഴിന് അഹമ്മദാബാദിൽ


Published: March 7, 2026 11:22 PM IST | Updated: March 7, 2026 11:22 PM IST

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചില്‍ പഞ്ഞിവച്ചാല്‍ കത്തും. കാരണം, ഒന്നു മാത്രം. 2026 ഐസിസി പുരുഷ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യ ഫൈനലില്‍ കളിക്കുന്നതല്ല, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ എന്നതാണ് ആരാധകരുടെ നെഞ്ചില്‍ പെരുമ്പറ മുഴക്കമുണ്ടാക്കുന്നത്.

2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ആറു വിക്കറ്റിനു പരാജയപ്പെട്ടതിന്‍റെ വേദന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇന്നുമുണ്ട്. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീരിനും 839 ദിനങ്ങള്‍ക്കുശേഷം ടീം ഇന്ത്യ അഹമ്മദാബാദില്‍ വീണ്ടുമൊരു ഫൈനല്‍ കളിക്കാനിറങ്ങുന്നു. 2026 ട്വന്‍റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 17 റണ്‍സിന് നെതര്‍ലന്‍ഡ്‌സിനെ അഹമ്മദാബാദില്‍വച്ച് കീഴടക്കി. എന്നാല്‍, സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ദക്ഷിണാഫ്രിക്കയെ സെമിയില്‍ കീഴടക്കിയാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.

2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇത്തവണ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ടോസ് നഷ്ടപ്പെട്ടതാണ് ഇന്ത്യന്‍ തോല്‍വിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ട്വന്‍റി-20 ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ആതിഥേയ ടീം, തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം തുടങ്ങിയ റിക്കാര്‍ഡുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. മറുവശത്ത് കന്നിക്കിരീടം തേടിയാണ് മിച്ചല്‍ സാന്‍റ്‌നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ഇറങ്ങുക.

സഞ്ജു Vs മാറ്റ് ഹെന്‍റി

സെമി മുതല്‍ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ച മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ന്യൂസിലന്‍ഡിന്‍റെ പേസര്‍ മാറ്റ് ഹെന്‍റിയും തമ്മിലുള്ള പവര്‍ പ്ലേ ഏറ്റുമുട്ടലാണ് ഇന്നത്തെ മത്സരത്തിന്‍റെ ഹൈലൈറ്റുകളില്‍ ഒന്ന്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് (97 നോട്ടൗട്ട്) എതിരായ മത്സരം മുതല്‍ ഇന്ത്യന്‍ ടീമിന്‍റെ ബാറ്റിംഗ് നട്ടെല്ലായി മാറിയിരിക്കുകയാണ് സഞ്ജു. സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ ഇന്ത്യയെ സഹായിച്ചതും 89 റണ്‍സ് നേടിയ സഞ്ജുതന്നെ.

ലോകകപ്പിനു മുന്നോടിയായി നടന്ന ന്യൂസിലന്‍ഡിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടു തവണ മാറ്റ് ഹെന്‍റിയുടെ പന്തില്‍ സഞ്ജു പുറത്തായി. ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ ജോഫ്ര ആര്‍ച്ചറിനെ മെരുക്കിയതുപോലെ ഇന്നു മാറ്റ് ഹെന്‍റിയെയും സഞ്ജു അടിച്ചൊതുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

ബുംറ Vs അലന്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയില്‍ 33 പന്തില്‍ സെഞ്ചുറി നേടിയ ഫിന്‍ അലനും ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള ഏറ്റുമുട്ടലും ശ്രദ്ധേയമാകും. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 10 ഫോറും എട്ട് സിക്‌സും അലന്‍റെ ബാറ്റില്‍നിന്നു പിറന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ജയത്തില്‍ ബുംറയുടെ ഡെത്ത് ഓവര്‍ ബൗളിംഗ് നിര്‍ണായകമായിരുന്നു.

ഓഫ് സ്പിന്‍ Vs ഇന്ത്യ

ന്യൂസിലന്‍ഡിന്‍റെ ഓഫ് സ്പിന്നര്‍മാരായ കോള്‍ മക്കോഞ്ചി, ഫിന്‍ അലന്‍ എന്നിവര്‍ ഇന്ത്യയുടെ ഇടംകൈ ബാറ്റര്‍മാരെ എങ്ങനെ നേരിടുമെന്നതും ഫൈനലില്‍ നിര്‍ണായകമാകും. ഇന്ത്യയുടെ ടോപ് എട്ട് ബാറ്റര്‍മാരില്‍ അഞ്ച് പേരും ഇടംകൈയന്മാരാണ്. 2026 ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നിനു മുന്നില്‍ തുടര്‍ച്ചയായി പുറത്തായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ ഈ ലോകകപ്പില്‍ 27 ഓഫ് സ്പിന്‍ പന്തുകള്‍ നേരിട്ടു. 29 റണ്‍സ് നേടി. മൂന്നു തവണ പുറത്തായി. ഇഷാന്‍ കിഷന്‍ 48 പന്ത് നേരിട്ടു. 65 റണ്‍സ് നേടി. അഞ്ച് തവണ പുറത്തായി. മറ്റൊരു ഇടംകൈ ബാറ്ററായ തിലക് വര്‍മ 44 ഓഫ് സ്പിന്‍ പന്തുകള്‍ നേരിട്ട് നേടിയത് 43 റണ്‍സ് മാത്രം. രണ്ട് തവണ പുറത്താകുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യ രണ്ടു തവണയും സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ തവണയും ഓഫ് സ്പിന്നിനു മുന്നില്‍ പുറത്തായി.

ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നീ സ്പിന്നര്‍മാരും ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിക്കാനെത്തും.

Tags : India New Zealand World Cup Final Ahmedabad Twenty20 cricket

Recent News

Corehub Up