x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റയല്‍ മാഡ്രിഡ് ചാന്പ്യൻസ് ലീഗ് ക്വാര്‍ട്ടറില്‍


Published: March 19, 2026 12:02 AM IST | Updated: March 19, 2026 12:02 AM IST

ലണ്ടന്‍/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിയെ കീഴടക്കി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദ പ്രീക്വാര്‍ട്ടറിലുമായി 5-1നാണ് റയല്‍ മാഡ്രിഡ് തകര്‍ത്തെറിഞ്ഞത്.

സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദത്തില്‍ വിനീഷ്യസ് ജൂണിയറിന്‍റെ ഇരട്ടഗോളിലൂടെ റയല്‍ മാഡ്രിഡ് 2-1ന്‍റെ ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍നടന്ന ആദ്യപാദത്തില്‍ ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക്കിലൂടെ റയല്‍ 3-0ന്‍റെ ജയം നേടിയിരുന്നു.

20-ാം മിനിറ്റില്‍ ബെര്‍ണാഡൊ സില്‍വ ചുവപ്പുകാര്‍ഡ് കണ്ടതോടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അംഗബലം പത്തായി ചുരുങ്ങി. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വിനീഷ്യസ് ജൂണിയറിന്‍റെ ഷോട്ട് ‘കൈകാര്യം’ ചെയ്തതിനായിരുന്നു ചുവപ്പ് കാര്‍ഡ്. തുടര്‍ന്നു ലഭിച്ച പെനാല്‍റ്റി കിക്ക് 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയര്‍ വലയിലാക്കി. എന്നാല്‍, 41-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാലണ്ടിന്‍റെ ഗോളിലൂടെ സിറ്റി ഒപ്പമെത്തി. സ്റ്റോപ്പേജ് ടൈമിലായിരുന്നു (90+3) വിനീഷ്യസിന്‍റെ രണ്ടാം ഗോള്‍.

രണ്ടാം പകുതിയില്‍ റയലിനായി പകരക്കാരുടെ ബെഞ്ചില്‍നിന്ന് കിലിയന്‍ എംബപ്പെ കളത്തിലെത്തി. പരിക്കിനെത്തുടര്‍ന്ന് ഒരു മാസത്തോളം പുറത്തിരുന്നശേഷമായിരുന്നു എംബപ്പെ മൈതാനത്തെത്തിയത്. മത്സരത്തില്‍ 22 ഷോട്ട് മാഞ്ചസ്റ്റര്‍ സിറ്റി പായിച്ചു. എന്നാല്‍, പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടിയില്ല.

► പിഎസ്ജി 8-2 ചെല്‍സി

ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തറപറ്റിച്ച് നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്‍റ് ജെര്‍മെയ്ന്‍ ക്വാര്‍ട്ടറില്‍. ആദ്യപാദത്തില്‍ 5-2നു സ്വന്തം തട്ടകത്തില്‍ ജയം നേടിയ പിഎസ്ജി, ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അരങ്ങേറിയ രണ്ടാംപാദത്തില്‍ 3-0ന്‍റെ ജയമാഘോഷിച്ചു. ഇതോടെയാണ് ഇരുപാദങ്ങളിലുമായി 8-2ന്‍റെ ഏകപക്ഷീയ ജയത്തോടെ പിഎസ്ജി ക്വാര്‍ട്ടര്‍ ബുക്ക് ചെയ്തത്. ഖ്വിച ക്വരാറ്റ്‌സ്‌ഖേലിയ (6), ബ്രാഡ് ലി ബര്‍കോള (14), സെന്നി മയുലു (62) എന്നിവരുടെ വകയായിരുന്നു സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ പിഎസ്ജിയുടെ ഗോള്‍ നേട്ടക്കാര്‍.

ആഭ്യന്തര, യൂറോപ്യന്‍ പോരാട്ടങ്ങളിലെ ഇരുപാദ പോരാട്ടങ്ങളില്‍ ചെല്‍സി എട്ട് ഗോള്‍ വഴങ്ങുന്നത് ചരിത്രത്തില്‍ ഇതാദ്യം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിക്ക് ഒപ്പവും ചെല്‍സി എത്തി.

► ആഴ്‌സണല്‍ 3-1 ലെവര്‍കൂസെന്‍

രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്‌സണല്‍ 2-0ന് ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്‍കൂസെനെ തോല്‍പ്പിച്ചു. സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എബെറെച്ചി ഈസെ (36), ഡെക്ലാന്‍ റൈസ് (63) എന്നിവരായിരുന്നു ഗണ്ണേഴ്‌സിനായി വല കുലുക്കിയത്. ലെവര്‍കൂസെന്‍റെ തട്ടകത്തില്‍നടന്ന ആദ്യപാദത്തില്‍ ഇരുടീമും 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു.
ക്വാര്‍ട്ടറില്‍ സ്‌പോര്‍ട്ടിംഗ് ആണ് ആഴ്‌സണലിന്‍റെ എതിരാളികള്‍.

Tags : Real Madrid Champions League quarterfinals UEFA football Manchester City

Recent News

Corehub Up